പട് ന: ലാലുപ്രസാദ് യാദവിന്റെ വൃക്ക കേടുവന്നപ്പോള്‍ സ്വന്തം വൃക്ക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നത് മൂത്തമകള്‍ രോഹിണി ആചാര്യയാണ്. ആണ്‍മക്കള്‍ രണ്ട് പേര്‍ നില്‍ക്കുമ്പോഴാണ് രോഹിണി ആചാര്യ അച്ഛന് വേണ്ടി ആ ത്യാഗം ചെയ്തത്.
പക്ഷെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയതോടെ തേജസ്വിക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന് പറഞ്ഞതുപോലെ രോഹിണി ആചാര്യയ്‌ക്ക് നേരെ പൊട്ടിത്തെറിച്ചു. ചെരിപ്പുകൊണ്ട് അടിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് കണ്ണീരോടെ രോഹിണി ആചാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത ലാലു യാദവിനെയും രോഹിണി ആചാര്യ കുറ്റപ്പെടുത്തുന്നു. ധൃതരാഷ്‌ട്രരെ പോലെ ഇരിക്കാതെ പ്രതികരിക്കൂ എന്നാണ് മകള്‍ പറഞ്ഞത്.
ഇപ്പോള്‍ തേജസ്വി യാദവ് അതിക്രൂരനാണെന്ന വിമര്‍ശനമാണ് വിവിധ രാഷ്‌ട്രീയനേതാക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയരുന്നത്. ഇങ്ങിനെ ഒരു ദുഷ്ടനെ മുഖ്യമന്ത്രിയാക്കിയാല്‍ എന്തായാരിക്കും ബീഹാറിന്റെ സ്ഥിതി എന്നും ചിലര്‍ പരിതപിക്കുന്നു. സാധാരണ അച്ഛന് വൃക്കയ്‌ക്ക് കേട് വന്നാല്‍ അത് നല്‍കേണ്ടത് ആണ്‍ മക്കളാണെന്നും എന്നാല്‍ അതിന് തയ്യാറായ സഹോദരിയെ ദൈവതുല്യം കാണുന്നതിന് പകരം വീട്ടില്‍ നിന്നും ചെരിപ്പ് കൊണ്ട് അടിച്ച് പുറത്താക്കിയത് പൊറുക്കാനാവാത്ത തെറ്റാണെന്നും വിമര്‍ശനം ഉയരുന്നു.
കേടായ കിഡ്നി അച്ഛന് നല്‍കിയെന്നും അതിന് പണവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റും വാങ്ങിയെന്നും തേജസ്വി കുറ്റപ്പെടുത്തിയെന്നും അനാഥയായി തന്നെ ഇറക്കിവിട്ടെന്നും ഇത് താങ്ങാനാവില്ലെന്നും രോഹിണി കണ്ണീരോടെ പറയുന്നു.
















