ന്യൂയോർക്ക്: ബിബിസിയ്‌ക്കെതിരെ 40,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് കേസ് നല്‍കും. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായി നിലകൊള്ളുന്ന നേതാക്കളെ ഡോക്യുമെന്‍ററികളും മറ്റും ഇറക്കി അവരുടെ പ്രതിച്ഛായ തകര്‍ക്കുന്ന ബിബിസിയുടെ തന്ത്രത്തിനെതിരെയാണ് ട്രംപ് നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ലിബറല്‍ രാജ്യമെന്നറിയപ്പെടുന്ന അമേരിക്കയില്‍ ട്രംപിനെതിരെ തയ്യാറാക്കിയ ഡോക്യുമെന്‍ററിയാണ് വിവാദത്തിലായത്.
2021ല്‍ ട്രംപ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത് ഒരു ഡോക്യുമെന്‍ററിയില്‍ ബിബിസി ഉപയോഗിക്കുകയായിരുന്നു. ഇത് ട്രംപിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി. 2020ല്‍ അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ അട്ടിമറി നടത്തിയെന്ന് സംശയിക്കുന്നതായി ട്രംപ് പ്രസംഗിച്ചിരുന്നു. ക്യാപിറ്റോളില്‍ ട്രംപിനെ അനുകൂലിച്ച് വലിയ കലാപമുണ്ടായി. ഈ ക്യാപിറ്റോള്‍ കലാപത്തിന് കാരണം ട്രംപിന്റെ പ്രസംഗമാണെന്ന് വരുത്തിതീര്‍ക്കുന്നതുപോലെ ട്രംപിന്റെ പ്രസംഗം ബിബിസി എഡിറ്റ് ചെയ്തു എന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.
2024 ൽ ‘ട്രംപ് എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്‍ററിയിൽ ബി ബി സി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരുന്നു. ട്രംപിന്റെ പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്ത് വച്ചപ്പോൾ ട്രംപ് ആക്രമത്തിന് ആഹ്വാനം നൽകിയെന്ന പ്രതീതി സൃഷ്ടിച്ചു. ഇതിനെ ട്രംപ് ചോദ്യം ചെയ്തതോടെ ബി ബി സി മാപ്പ് പറഞ്ഞു. എന്നാല്‍ മാപ്പ് പോരെന്നും 100 മുതല്‍ 500 കോടി ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുയര്‍ത്തി ട്രംപ് നിയമനടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിബിസി വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നത്. (5 500 കോടി ഡോളര്‍ എന്നത് ഏകദേശം നാൽപതിനായിരം കോടി ഇന്ത്യൻ രൂപ വരെ വരും. അടുത്തയാഴ്ചയാകും നിയമ നടപടി തുടങ്ങുകയെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
മോദിയെ കുടുക്കാനും ബിബിസിയുടെ നുണ ഡോക്യുമെന്‍ററി
പണ്ട് മോദിയാണ് ഗുജറാത്ത് കലാപത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാന്‍ ബിബിസി ഒരു ഡോക്യുമെന്‍ററി പുറത്തുവിട്ടിരുന്നു. അന്ന് ബിബിസിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞതാണ്. ഇന്ത്യ, ദ മോദി ക്വസ്റ്റ്യന്‍ എന്നതായിരുന്നു ആ ഡോക്യുമെന്‍ററി.
















