പാലക്കാട്: തേരഴകിന്റെ സത്ത മുഴുവന്‍ സ്വാംശീകരിച്ച് കല്പാത്തിയില്‍ ഇന്ന് ദേവരഥസംഗമം നടക്കും. പുഴക്കരയിലെ പുണ്യഭൂമിയായ തേരുമുട്ടിയില്‍ അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തിയാണ് ദേവരഥങ്ങള്‍ സംഗമിക്കുക. ഇതിന്റെ ദര്‍ശനപുണ്യം അനുഭവിക്കുന്ന ആയിരങ്ങളുടെ മനസുകളില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാവും രണ്ടാം തേരുദിനമായ ഇന്നലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതിയാണ് രഥാരോഹണം ചെയ്ത് പ്രയാണത്തിനെത്തിയത്.
രാവിലെ രുദ്രാഭിഷേകം, വേദപാരായണസമാപനം, ആശീര്‍വാദം എന്നീചടങ്ങുകള്‍ക്കുശേഷം 10.50നും11.45നുമിടയ്‌ക്കായിരുന്നു രഥാരോഹണം. തുടര്‍ന്ന് ‘മന്തക്കര മഹാഗണപതിക്ക് ‘ജയ്’ വിളികളോടെ രഥപ്രയാണം തുടങ്ങി.
വൈകിട്ട് തായമ്പകക്കുശേഷമാണ് പ്രയാണം പുനഃരാരംഭിച്ചത്. മൂന്നാംതേരു ദിനമായ ഇന്ന് പഴയ കല്പാത്തി ലക്ഷ്മി നാരായണപെരുമാള്‍, ചാത്തപ്പുരം, പ്രസന്നമഹാഗണപതി എന്നീ ദേവതകള്‍ രഥാരോഹണം ചെയ്ത് പ്രയാണം നടത്തും.
കല്പാത്തിയിലെ നാലുക്ഷേത്രങ്ങളില്‍ നിന്നുള്ള ആറ് രഥങ്ങളും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തുന്നു എന്ന പ്രത്യേകതയും മൂന്നാംതേര് ദിവസത്തിനുണ്ട്. രണ്ടുദിവസമായി തേരിലേറി പ്രയാണം ദേവതകളെ കാണാനും തേരുവലിക്കാനുമായി ആയിരങ്ങളാണ് ഗ്രാമവീഥികളിലെത്തിയത്. ഒന്നാം തേരുദിനത്തില്‍ കല്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വതിമാരും, ഗണപതിയും, വളളി ദൈവാന സമേത സുബ്രഹ്‌മണ്യ സ്വാമിയുമാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്.
രണ്ടാം തേരുദിനമായ ഇന്നലെ ഗണനായകനായ മന്തക്കര മഹാഗണപതിയും ഗ്രാമവീഥികളിലെത്തി. ഈ ദേവതകള്‍ക്കൊപ്പം ഇന്ന് പ്രയാണം തുടങ്ങുന്ന രണ്ടുദേവകളും വിശാലാക്ഷിസമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയില്‍
സംഗമിക്കുന്നതാണ് രഥസംഗമം.
രഥോത്സവത്തിനെത്തുന്നവരുടെ സുരക്ഷയ്‌ക്കായി പോലീസുകാര്‍ക്കുപുറമെ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
















