Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി സിപിഎമ്മില്‍ തിരികെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:14 am IST
in Kerala

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ലതീഷ് ബി. ചന്ദ്രനെ സിപിഎമ്മില്‍ തിരിച്ചെടുത്തു. മുഹമ്മ എസ്എന്‍വി ബ്രാഞ്ച് അംഗമായാണ് പ്രവര്‍ത്തിക്കുക. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരാണ് മുന്‍കൈയെടുത്ത് ലതീഷിനെ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഹമ്മ 12-ാം വാര്‍ഡില്‍ സിപിഎമ്മിനെ തോല്‍പിച്ച് ലതീഷ് ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഎമ്മില്‍ പിണറായി- വിഎസ് പക്ഷങ്ങള്‍ പരസ്പരം പോരടിച്ചിരുന്ന കാലത്താണ് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. 2013 ഒക്ടോ. 31 ന് പുലര്‍ച്ചയാണ് കൃഷ്ണപിള്ള മരിച്ച മുഹമ്മ കണ്ണര്‍കാട്ടെ വീടിനു മുന്നിലെ സ്മാരകസ്തൂപം തകര്‍ത്തത്. ലതീഷ് ബി. ചന്ദ്രന്‍, അന്നത്തെ കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി സാബു എന്നിവരടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജന. സെക്രട്ടറിയും എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു ലതീഷ് ചന്ദ്രന്‍.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പിസമാണ് സ്മാരകം തകര്‍ത്തതിന് കാരണമായത് എന്നായിരുന്നു കണ്ടെത്തല്‍. കൃഷ്ണപിള്ള സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്തവരാണ് ഔദ്യോഗികപക്ഷം എന്ന് വരുത്തി തീര്‍ക്കാനാണ് സ്മാരകം തകര്‍ത്തത് എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ദൃക്സാക്ഷികളും വേണ്ടത്ര തെളിവും ഇല്ലാത്തതിനാല്‍ 2020 ജൂലൈയില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. തങ്ങളല്ല സ്മാരകം തകര്‍ത്തതെന്ന് കേസില്‍ പ്രതിയാക്കപ്പെട്ടതു മുതല്‍ ലതീഷ് അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയിലേക്ക് ഇവരെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ പ്രതിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സാബുവിനെ തിരികെയെടുത്തിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത സിപിഎം നേതാക്കളിലെത്താതെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. അക്കാലയളവിലെ ആഭ്യന്തരമന്ത്രിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാരും നടപടി സ്വീകരിക്കാതെ ഒത്തുകളിച്ചെന്നും വിമര്‍ശനമുയര്‍ന്നു. പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറായില്ല. മാത്രമല്ല തുടരന്വേഷണത്തിന് സിപിഎം ആവശ്യം ഉന്നയിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. മുഹമ്മ പഞ്ചായത്തില്‍ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഭിന്നത രൂക്ഷമാണ്. ലോക്കല്‍ കമ്മിറ്റിയംഗമായ സി.ബി. ഷാജികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലതീഷ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Tags: cpmCPM AlappuzhaP. Krishna Pillai memorial demolition caseപി. കൃഷ്ണപിള്ള സ്മാരകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.