തിരുവനന്തപുരം : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന്റെ കാരണങ്ങൾ സിപിഎം പരിശോധിക്കുമെന്ന് എം എ ബേബി. ഭരണസഖ്യം മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി, വിവിധ കൃത്രിമങ്ങൾ നടത്തി, വൻതോതിൽ പണം വിനിയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നാണ് ബേബിയുടെ കണ്ടെത്തൽ.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണ വർഗീയ, ജാതീയ വാചാടോപങ്ങളിൽ നിന്ന് അവർക്ക് നേട്ടമുണ്ടായി. അനുസരണയുള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിച്ച ഈ വാചാടോപം മഹാസഖ്യം ഉന്നയിച്ച ജനങ്ങളുടെ പ്രശ്‌നങ്ങളെ മുക്കിക്കളഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഐക്യത്തോടെ ശ്രമിക്കണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ഈ ഫലത്തിന് പിന്നിലെ മറ്റ് ഘടകങ്ങൾ സിപിഎം വിശദമായി പരിശോധിക്കും.
സിപിഐ(എം) സ്ഥാനാർത്ഥികൾക്കും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും വോട്ട് ചെയ്ത ബീഹാറിലെ ജനങ്ങൾക്ക് സിപിഐ(എം) പൊളിറ്റ് ബ്യൂറോ നന്ദി പറയുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
















