Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപില്‍ സിബലിനും കൂട്ടര്‍ക്കും തിരിച്ചടി…സുപ്രീംകോടതി ഉമര്‍ഖാലിദിന്റെ ജാമ്യക്കേസ് വിധിപറയാതെ മാറ്റി

കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നീ സീനിയര്‍ അഭിഭാഷകര്‍ അണിനിരന്നിട്ടും 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി പൗരത്വവിരുദ്ധ കലാപത്തിലെ പ്രതികളായ ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്‍കാതെ കേസ് നീട്ടിവെച്ച് സുപ്രീംകോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 11:51 pm IST
in India
ഉമര്‍ഖാലിദിനും മറ്റ് അഞ്ചുപേര്‍ക്കും ദല്‍ഹി കലാപകേസില്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്ന സുപ്രീംകോടതി ബെ‍ഞ്ചിലെ രണ്ട് ജഡ്ജിമാര്‍ (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)

ഉമര്‍ഖാലിദിനും മറ്റ് അഞ്ചുപേര്‍ക്കും ദല്‍ഹി കലാപകേസില്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്ന സുപ്രീംകോടതി ബെ‍ഞ്ചിലെ രണ്ട് ജഡ്ജിമാര്‍ (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)

ന്യൂദല്‍ഹി: കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നീ സീനിയര്‍ അഭിഭാഷകര്‍ അണിനിരന്നിട്ടും 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി പൗരത്വവിരുദ്ധ കലാപത്തിലെ പ്രതികളായ ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്‍കാതെ കേസ് നീട്ടിവെച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച എല്ലാവര്‍ക്കും സുപ്രീംകോടതി ജാമ്യം നല്‍കിയേക്കും എന്ന ഒരു പ്രതീതി കോടതിമുറിയിലും പുറത്തും ഉയര്‍ന്നിരുന്നു. അതാണ് തകര്‍ന്നുപോയത്.

വിചാരണയില്ലാതെ അഞ്ച് വര്‍ഷത്തിലും മുകളിലായി ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ജാമ്യം നല്‍കിയേ തീരൂ, ജാമ്യം എന്നത് നിയമമാണെന്നും ജയില്‍ എന്നത് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്നും ഉള്ള നിയമതത്വം വലിയ തോതില്‍ കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആസൂത്രിതമായാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നും പരാതിയുണ്ടായിരുന്നു. ദല്‍ഹിയില്‍ പുരോഗമന മാധ്യമപ്രവര്‍ത്തകരെന്ന് നടിക്കുന്നവരും ഇവരുടെ ജാമ്യത്തിനായി വാദിക്കുകയാണ്. വിചാരണ കൂടാതെ അഞ്ച് വര്‍ഷത്തിന് മേല്‍ തടവില്‍ വെച്ചു എന്ന പ്രശ്നത്തെ പെരുപ്പിച്ച് കാണിച്ച് ഇവരെ ജയില്‍ മോചിതരാക്കുകയാണ് പദ്ധതി. ഇതോടെ ഇത്രയും പ്രബലരായ നാല് അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും എന്ന ധാരണയാണ് പൊളിഞ്ഞത്.

ദല്‍ഹിയിലെ നാല് സീനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ അണിനിരന്നത് 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപക്കേസിലെ ആറ് പ്രതികള്‍ക്ക് ജാമ്യം വാങ്ങിക്കൊടുക്കാനാണ്- ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നീ മൂന്ന് ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ദല്‍ഹികലാപത്തില്‍ പങ്കെടുത്ത മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരാണ് ഈ ആറ് പേര്‍. ദല്‍ഹി കലാപത്തില്‍ പങ്കെടുത്തതില്‍ തെളിവുകളുണ്ട് എന്ന് പറഞ്ഞാണ് അന്ന് ദല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികം ഇവരെ ജയിലില്‍ അടച്ചത്. സിറ്റിംഗിന് ദശലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നിവരാണ് ഹാജരായത്. സ്വാഭാവികമായും ഈ സീനിയര്‍ അഭിഭാഷകരുടെ മുന്‍പില്‍ ജഡ്ജിമാര്‍ കുറെയൊക്കെ വഴങ്ങിക്കൊടുക്കാറുണ്ടെന്നാണ് അണിയറ സംസാരം.

എന്തായാലും ഈ കേസില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍വി അഞ്ജാരിയയും ഉള്‍പ്പെട്ട ബെഞ്ച് എളുപ്പം വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ലെന്ന് വേണം കരുതാന്‍. സെഷന്‍സ് കോടതിയും ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസാണ്.ഈ കലാപം ഭരണമാറ്റത്തിനു വേണ്ടിയുള്ള കലാപമായിരുന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 2020ല്‍ ദേശവ്യാപകമായി നടന്ന ഒരു അട്ടിമറിയുടെ ഭാഗമാണെന്നും ദല്‍ഹി പൊലീസ് നല്‍കിയ 300ല്‍ പരം പേജുള്ള സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിട്ടുമുള്ള കേസാണ്.

നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.

ബാലിശമായിരുന്നു കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍. കേസ് നീട്ടിക്കൊണ്ടുപോയത് ശരിയായില്ല. 751 എഫ് ഐആറുകള്‍ ഈ കലാപത്തില്‍ ദല്‍ഹി പൊലീസ് എടുത്തിരുന്നു. ഇതില്‍ ഒരു എഫ് ഐആറില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന വാദമുയര്‍ത്തി കപില്‍ സിബല്‍ ദല്‍ഹി പൊലീസിന്റെ ആ 751 എഫ് ഐആറുകളെയും കഴമ്പില്ലാത്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. 53 പേര്‍ കൊലചെയ്യപ്പെട്ട, പെട്രോള്‍ ബോംബുകളും എന്തിന് കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ തോക്കേന്തുക വരെ ചെയ്ത കലാപമാണെന്നോര്‍ക്കണം. എന്നാല്‍ തോക്കും മറ്റ് ആയുധങ്ങളൊന്നും ഉമര്‍ ഖാലിദ് തൊട്ടിട്ടില്ലെന്നാണും കപില്‍ സിബല്‍ വാദിച്ചു. അപ്പോഴാണ് നിങ്ങള്‍ ഇവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണോ എന്ന് സഹികെട്ട് വാദം കേള്‍ക്കുന്ന ജസ്റ്റിസ് അരവിന്ദ് കുമാര്‍ കപില്‍ സിബലിനോട് ചോദിച്ചത്.ഇതിന് അല്‍പം ജാള്യതയോടെ കുലുങ്ങിച്ചിരിച്ച് മറുപടി പറയാനേ കപില്‍ സിബലിന് കഴിയുമായിരുന്നുള്ളൂ.

ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഇല്ലായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം. ഉമര്‍ ഖാലിദിന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നിറഞ്ഞ അമരാവതിയിലെ പ്രസംഗം അഹിംസയെക്കുറിച്ചുള്ള പ്രസംഗമായിരുന്നുവെന്നും ഗാന്ധിയന്‍ തത്വങ്ങളാണ് ഉമര്‍ഖാലിദ് പ്രസംഗിച്ചതെന്നും മറ്റും വാദിക്കുന്നതും ബാലിശമായ വാദമായിരുന്നു.

ഷെര്‍ജീല്‍ ഇമാം വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ഉതകുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനെ നിസ്സാരമാക്കി അവതരിപ്പിക്കുകയായിരുന്നു അഭിഷേക് മനു സിംഘ് വി. ഷെര്‍ജീല്‍ ഇമാം അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് വാദിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമം. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സമരപ്പന്തല്‍ ഒരുക്കുക മാത്രമാണ് ഗുല്‍ഫിഷ ഫാത്തിമ ചെയ്തതെന്നും അഭിഷേക് മനു സിംഘ് വി വാദിക്കാന്‍ ശ്രമിച്ചു.

എന്തായാലും കേസ് അത്ര ലളിതമല്ലെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് അവര്‍ ചൊവ്വാഴ്ച ജാമ്യം കൊടുക്കാന്‍ മടിച്ചത്. മാത്രമല്ല, ജാമ്യം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ പോലും അതിന് പറ്റിയ സാഹചര്യമല്ല ദല്‍ഹിയില്‍. പത്ത് പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നില്‍ പാക് ഭീകരസംഘടന ജെയ് ഷ് എ മുഹമ്മദ് ആണെന്ന് ആരോപണം ഉയരുകയാണ്. അതിനിടെ ദല്‍ഹി കലാപത്തില്‍ പ്രതികളായി യുഎപിഎ ചുമത്തി ജയിലില്‍ അടച്ച ആറ് പ്രതികളെ വിട്ടയച്ചാല്‍ എന്ത് സംഭവിക്കും എന്ന് കോടതിയ്‌ക്കും അറിയാം.

Tags: umar-khalidSupreme CourtKapil sibalDelhi Riot CaseSharjeel ImamGulfisha Fathima2020 Anti CAA riot case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.