Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ പ്രവര്‍ത്തകന്റെ തിവ്രവാദികളെ പിന്തുണയക്കുന്ന പോസ്റ്റ്: വ്യാജ പ്രചരണത്തിന് എന്‍ മാധവന്‍കുട്ടിക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 10:03 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനായ എന്‍. മാധവന്‍കുട്ടിക്കെതിരെ കേസ്. നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച് ഫെയ്‌സ്‌ബുക്കില്‍ ഗൂഢാലോചനാ തീറിയുമായി രംഗത്തെത്തിയതാണ് മാധവന്‍കുട്ടിക്ക് വിനയായത്. സാമൂഹ്യപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാഞ്ചേരിയാണ് കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. മാധവന്‍കുട്ടിയുടെ പോസ്റ്റ് തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവഗണിച്ചാണ് മാധവന്‍കുട്ടിയുടെ പോസ്റ്റ്. ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്‍പായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ദേശാഭിമാനിയുടെ മുന്‍ റെസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ ആരോപണം.

”ബിഹാറിലെ ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വോട്ടുകള്‍ ധ്രുവീകരി ക്കാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു. രണ്ടാം റൗണ്ടില്‍ അതിനു കഴിയുമോ എന്ന തല്‍പരകക്ഷികളുടെ പരിശ്രമത്തിന്റെ ഭാഗമാണിത്.” എന്നായിരുന്നു പോസ്റ്റ്.

പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധവന്‍കുട്ടി എത്തിക്‌സ് ഇല്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലീലാ മേനോന്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകരെ പുകച്ചു പുറത്താക്കാന്‍ പണി എടുത്തുവെന്നതല്ലാതെ മാധ്യമരംഗത്ത് വലിയ സംഭാവനയൊന്നും ചെയ്യാത്ത മാധവന്‍കുട്ടി, ശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുന്നയാളാണെന്നാണ് വിലയിരുത്തല്‍.

സിപിഎം ആഭ്യന്തര സംഘര്‍ഷകാലത്ത്  ചാനല്‍ ചര്‍ച്ചകളില്‍ വന്ന് വി.എസ്. അച്ചുതാനന്ദനെ അടച്ചാക്ഷേപിക്കുന്നതായിരുന്നു ഹോബി. രാജ്യസഭാ സീറ്റിന് വേണ്ടിയായിരുന്നു പിണറായിയെ വല്ലാതെ തള്ളിമറിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായി. രാജ്യസഭാ സീറ്റ് പോയിട്ട് ഉപദേശക പദവി പോലും കിട്ടിയില്ല. അതോടെ പിണറായി ഭക്തി വിട്ടു. തുടര്‍ന്ന് ദേശാഭിമാനിയുടെ കസേരയും ഒഴിയേണ്ടി വന്നു.

നക്സലൈറ്റ് ബന്ധം പറഞ്ഞ് പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്ത താഹ, അല്ലന്‍ എന്നിവരുടെ മോചനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ സംസാരിച്ച് കയ്യടി വാങ്ങി. കേസരി മാസികയുടെ ചടങ്ങില്‍ മാതൃഭൂമി മുന്‍ എഡിറ്റര്‍ കെശവമേനോന്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി ഇട്ട പോസ്റ്റും വിവാദമായി. എസ്. ഗുരുമൂര്‍ത്തിയുടെ പെട്ടിയും തൂക്കി ആര്‍എസ്എസ് ഓഫീസുകളില്‍ കയറിയിറങ്ങിയ മാധവന്‍കുട്ടിയുടെ ‘ചരിത്രം’ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.

ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ മാധവന്‍ കുട്ടി എഴുതിയ കുറിപ്പും വിവാദമായി.  ‘ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന്, അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു’എന്നായിരുന്നു എഴുത്ത്‌

ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും മനസ്സിലാക്കും മുന്‍പേ ഗൂഢാലോചന തീറിയുമായി രംഗത്തെത്തിയ ഒരിക്കല്‍കൂടി തന്റെ അല്പത്വം കാണിച്ചിരിക്കുകയാണ് മാധവന്‍കുട്ടി.

Tags: N Madavankutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.