Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

ഗുജറാത്ത് കലാപത്തില്‍ ഇസ്ലാമിക ഭീകരവാദത്തെ വെളുപ്പിക്കുന്ന സിനിമയായിരുന്നു പൃഥ്വിരാജിന്റെ എമ്പുരാന്‍. ആ കഥ പറ‌ഞ്ഞ എമ്പുരാന് കേരളത്തില്‍ പുകഴ്‌ത്തലും കയ്യടിയുമായിരുന്നു. മോഹന്‍ലാലിനെ ആ സിനിമയുടെ കളങ്കത്തില്‍ നിന്നും അന്ന് മേജര്‍ രവി രക്ഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 05:38 pm IST
in Kerala, Mollywood, Entertainment
മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)

തിരുവനന്തപുരം:ഗുജറാത്ത് കലാപത്തില്‍ ഇസ്ലാമിക ഭീകരവാദത്തെ വെളുപ്പിക്കുന്ന സിനിമയായിരുന്നു പൃഥ്വിരാജിന്റെ എമ്പുരാന്‍. ആ കഥ പറ‌ഞ്ഞ എമ്പുരാന് കേരളത്തില്‍ പുകഴ്‌ത്തലും കയ്യടിയുമായിരുന്നു. മോഹന്‍ലാലിനെ ആ സിനിമയുടെ കളങ്കത്തില്‍ നിന്നും അന്ന് മേജര്‍ രവി രക്ഷിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം പറഞ്ഞ് ഇസ്ലാമിക ഭീകരവാദത്തെ ന്യായീരിക്കാന്‍ ശ്രമിച്ച എമ്പുരാന് കയ്യടിച്ചവര്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ പോകുന്ന മേജര്‍ രവിയെ ട്രോളുകയാണ്. ഇതില്‍ മോദി വിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധ ലോബികള്‍ എല്ലാം ഒറ്റക്കെട്ടാണ്. കേരളത്തില്‍ അതിന് വളക്കൂറുള്ള മണ്ണുമുണ്ട്. ‘കേരള സ്റ്റോറി’ എന്ന ലവ് ജിഹാദും ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരതയും തുറന്നുകാട്ടുന്ന സിനിമയെ പുറന്തള്ളാന്‍ ഇവിടുത്തെ സിനിമാലോബികള്‍ നടത്തിയ ശ്രമം ആരും മറക്കില്ല. സംവിധായകന്‍ അലി അക്ബറിനും ഇതേ അനുഭവമായിരുന്നു.

ഇസ്ലാമിക മതമൗലികവാദികള്‍, ഇടത് ലോബികള്‍, സിനിമാരംഗത്തുള്ള ഈ ശക്തികളുടെ പിണിയാളുകള്‍ – തുടങ്ങി എല്ലാവരും മേജര്‍ രവിയെ ട്രോളുക മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഈ സിനിമയില്‍ അഭിനയിക്കരുതെന്ന് മോഹന്‍ലാലിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു. മോഹന്‍ലാലിനെ വിമര്‍ശിച്ചാല്‍ കേരളം ഇവരെ തള്ളും എന്നതിനാല്‍ ഭീഷണിയിലൂടെ, ഉപദേശത്തിലൂടെ മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പാകിസ്ഥാന്‍ ഭീകരവാദികളെ അയച്ച് കശ്മീരിലെ പഹല്‍ഗാമില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നതിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനെ ഭീകരപരിശീലനക്യാമ്പുകളെ വരെ തകര്‍ത്ത് കൊണ്ട് ഇന്ത്യ നല്‍കിയ ധീരമായ മറുപടി. അതിനെക്കുറിച്ച് സിനിമ ചെയ്യുന്ന സംവിധായകനെ പ്രോത്സാഹിപ്പിക്കുക എന്നതല്ലേ രാജ്യസ്നേഹം. അതുകൊണ്ട് സിനിമയ്‌ക്ക് ഉചിതമായ പേരാണ് മേജര്‍ രവി നല്‍കിയിരിക്കുന്നത്- പഹല്‍ഗാം…രാജ്യസ്നേഹം നിറയ്‌ക്കുന്ന മോഹന്‍ലാല്‍ ഡയലോഗുകള്‍ക്ക് വേണ്ടി കാതോര്‍ത്തിരിക്കുകയാണ് ഭാരതം. പ്രത്യേകിച്ചും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരകീര്‍ത്തിക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ ഭാരതത്തെ രക്ഷിക്കുന്ന പട്ടാളമേജറിന്റെ വേഷമണിഞ്ഞുള്ള ഗര്‍ജ്ജനവും രോഷവും  കാണാന്‍.

ബിജെപി വിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയത്തിനും അതിന് കുഴലൂത്തുപാടുന്നവര്‍ക്കും വലിയ കയ്യടി കിട്ടുന്ന സ്ഥലമാണ് കേരളത്തിലെ സിനിമാരംഗവും. സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ച പ്രകാശ് രാജ് ഈ രാഷ്‌ട്രീയമാണ് അവാര്‍ഡിലൂടെ പ്രഖ്യാപിച്ചത്. കേന്ദ്രത്തിലെ അവാര്‍ഡ് ഫയല്‍സിനും പൈല്‍സിനുമാണെന്ന് കളിയാക്കിയ പ്രകാശ് രാജിനെതിരെ ആരെങ്കിലും മിണ്ടിയോ? എന്തിന് ഗാനരചനയ്‌ക്ക് വേടന് വരെ പുരസ്കാരം നല്‍കി സിനിമയില്‍ ഗാനരചനയ്‌ക്ക് മാത്രമായി ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ ഗാനരചയിതാക്കളെ പ്രകാശ് രാജ് ഒന്നടങ്കം തഴഞ്ഞപ്പോഴും കേരളം കയ്യടിച്ചു. ലൈംഗികാതിക്രമ ക്കേസില്‍ പ്രതിയായ ഒരാളെയാണ് കേരളത്തിലെ സര്‍ക്കാര്‍ അവാര്‍ഡിലൂടെ വാഴ്‌ത്തിയത് എന്ന് ഓര്‍ക്കണം. സ്ത്രീപീഡന പരാതി ചൂണ്ടിക്കാട്ടി ജഗതി ശ്രീകുമാറിനെ തഴഞ്ഞ ഒരു ഇടത് പക്ഷം ആരെ പ്രീണിപ്പിക്കാനാണ് വേടന് അവാര്‍ഡ് നല്‍കിയത് ? വേടന്റെ ബിജെപി വിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ, മോദി വിരുദ്ധ രാഷ്‌ട്രീയം തന്നെ അതിന് കാരണം.

എന്തായാലും മോഹന്‍ലാലും മേജര്‍ രവിയും സിനിമയുടെ പണി തുടങ്ങുന്നതിന് മുന്നോടിയായി മൂകാംബികയില്‍ പോയി പ്രാര്‍ത്ഥിച്ചു. തന്റെ സിനിമയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അവിടെ വെച്ച് മേജര്‍ രവി നല്ല ഒരു മറുപടി നല്‍കാനും മറന്നില്ല:”രാജ്യം തോറ്റുകാണാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഉള്ള ചിലര്‍” എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. ഇന്ത്യ ജയിച്ച സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. അതേക്കുറിച്ചുള്ള സിനിമയെ ട്രോളി തോല്‍പിക്കാന്‍ ശ്രമിക്കുന്നതിന്റെ സൈക്കോളജി അത് തന്നെയല്ലേ? സമൂഹമാധ്യമങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന ഒരു സംവിധായകനെ കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ മേജര്‍ രവിയുടെ ഈ മറുപടി വിമര്‍ശകര്‍ അര്‍ഹിക്കുന്നു.

Tags: PahalgamMovie on Operation SindoorDada Saheb Phalke AwardvedanMajor Ravi@MohanlalPrakashrajsocial media troll
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

Kerala

വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാലിന്റെ ഹർജിയിൽ ലിങ്കുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.