ഡൽഹി: വന്ദേഭാരത് ട്രെയിനിൽ ഗണഗീതം ആലപിപ്പിച്ച എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് എത്തിയ ശിവന്‍കുട്ടിയെ സരസ്വതി ദേവിയുടെ ശിൽപ്പത്തിന്റെ മുമ്പിൽ ഇരുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
“വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്‌എസ് ഗണഗീതം ആലപിപ്പിച്ച സംഭവം അത്യന്തം ഗൗരവമേറിയതാണ്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്,” ധർമേന്ദ്ര പ്രധാൻുമായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം ശിവൻകുട്ടി പറഞ്ഞു.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും സംസ്ഥാനത്തെ മതനിരപേക്ഷ വിദ്യാഭ്യാസ സമ്പ്രദായം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കത്തിൽ അദ്ദേഹം രേഖപ്പെടുത്തി.
ശനിയാഴ്ച എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം നടന്ന വേളയിലാണ് ഗണഗീതം പാടിയത്. “ഈ റിപ്പോർട്ടുകൾ ഞെട്ടലുണ്ടാക്കുന്നതാണ്,” എന്നും ശിവൻകുട്ടി പറഞ്ഞു.
പൊതുവേദികളിൽ സ്കൂൾ കുട്ടികളെ ഏതെങ്കിലും ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ശിവന്‍ കുട്ടി കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചത് അനന്തപദ്മനാഭ വിഗ്രഹവും അയ്യപ്പന്റെ അരവണ പ്രസാദവും
















