ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ കലിമയും മുസ്ലീം പ്രാർത്ഥനകളും ചൊല്ലാത്തതിന് ഹിന്ദു പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചു. പ്രതിയായ മുസ്ലീം യുവാവ് തന്റെ അശ്ലീല ഫോട്ടോകൾ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തതായും ചൂണ്ടിക്കാട്ടി പെൺകുട്ടി പോലീസിൽ പരാതി നൽകി.
ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ പോലീസ് ബലാത്സംഗം, മതപരിവർത്തനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് വ്യാജ പേരിൽ മുസ്ലീം പുരുഷൻ ഹിന്ദു പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. പിന്നീട് ഹാപ്പി പഞ്ചാബി എന്നറിയപ്പെടുന്ന ഇർഫാൻ അലി യുവതിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ഇരയുടെ അശ്ലീല ചിത്രങ്ങൾ എടുക്കുകയും തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.
പിന്നീട് ഗർഭിണിയായ ഇരയെ ഇർഫാൻ അലി ഗർഭഛിദ്രത്തിനും നിർബന്ധിച്ചു. കൂടാത ദേവാസിലെ ഒരു ഫ്ലാറ്റിൽ അവളെ ബന്ദിയാക്കിയാക്കുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് അയാൾ പെൺകുട്ടിയെ സിഗരറ്റ് ഉപയോഗിച്ച് കുത്തുകയും മർദിക്കുകയും ചെയ്യുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
വിവരങ്ങൾ അറിഞ്ഞപ്പോൾ കർണി സേനയും ഹിന്ദു നേതാക്കളും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയായ ഇർഫാൻ അലിയെ അവർ പോലീസിന് കൈമാറി. മുംബൈയിൽ നിന്നും ഗോവയിൽ നിന്നും ഇൻഡോറിലേക്ക് എംഡിഎംഎ കടത്തിയ കേസിലും ഹാപ്പി പഞ്ചാബിയെന്ന ഇർഫാന്റെ പേര് ഉയർന്നുവന്നിരുന്നു. പ്രതിയായ ഹാപ്പി പഞ്ചാബി എന്ന ഇർഫാൻ അലിക്കെതിരെ പത്തിലധികം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിജയനഗർ പോലീസ് ബലാത്സംഗം, മതപരിവർത്തനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
















