വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുകാലത്ത് ബനാറസ് റയിൽവേ സ്‌റ്റേഷനിൽ നിന്ന് നാല് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു.
ദേശീയ ശൃംഖലയെ ശക്തിപ്പെടുത്തുന്ന നാല് പുതിയ റൂട്ടുകൾ
ബനാറസ-ഖജുരാഹോ, ലഖ്‌നൗ-സഹരൺപുർ, ഫിറോസ്പൂർ-ദൽഹി, എറണാകുളം-ബെംഗളൂരു എന്ന് നാല് റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
കേരളത്തിനെ ബെംഗളൂരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എറണാകുളത്തുനിന്ന് സർവീസ് ആരംഭിച്ചു. ബനാറസിൽനിന്ന് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. എറണാകുളത്ത് പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളടക്കം യാത്രക്കാർക്കൊപ്പം മന്ത്രിയും ചേർന്നു. അവരുമായി കുശലം റഞ്ഞും കൂട്ടുകൂടിയും മന്ത്രി യത്ര ആഘോഷമാക്കി, അവിസ്മരണീയമാക്കി.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ മേഖലയിലെ പുരോഗതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഒരു നഗരം മികച്ച കണക്റ്റിവിറ്റി നേടുമ്പോൾ അതിന്റെ വികസനം സ്വാഭാവികമായി ആരംഭിക്കുമെന്നും, അടിസ്ഥാന സൗകര്യങ്ങൾ വലിയ പാലങ്ങൾക്കും ഹൈവേകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും, ആളുകളുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ചലനം സാധ്യമാക്കുന്ന മുഴുവൻ ചട്ടക്കൂടിനെയും ഉൾക്കൊള്ളുന്നുവെന്നും മോദി വിശദീകരിച്ചു.
വന്ദേഭാരത് രാജ്യവ്യാപകമായി 160ലധികം അത്തരം ട്രെയിനുകളുടെ ശൃംഖല വികസിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ പുതിയ തലമുറ ഭാരതീയ റെയിൽവേയ്‌ക്ക് അടിത്തറയിടുന്നുണ്ടെന്നും, കണക്റ്റിവിറ്റിയും യാത്രക്കാരുടെ അനുഭവവും ആഴത്തിൽ വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതത്തിലെ തീർത്ഥാടനങ്ങളുടെ ആത്മീയവും സാമ്പത്തികവുമായ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി, രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്താനും ഭാരതത്തിന്റെ ആത്മീയതയുടെ ആത്മാവിനെ വേരൂന്നാനും തീർത്ഥാടനങ്ങൾ വളരെക്കാലമായി ഒരു മാർഗമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പൈതൃക നഗരങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല, വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഉത്തർപ്രദേശിനെ ഉദാഹരണമായി എടുത്ത്, കഴിഞ്ഞ 11 വർഷമായി നടന്ന വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കഴിഞ്ഞ വർഷം മാത്രം 11 കോടിയിലധികം ഭക്തർ കാശി വിശ്വനാഥനെ സന്ദർശിച്ചുവെന്നും ആറു കോടിയിലധികം പേർ രാം ലല്ലയെ ദർശിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















