പട്ന : രാഹുൽ ഗാന്ധി എത്ര യാത്രകൾ സംഘടിപ്പിച്ചാലും എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം .
‘ 14-ാം തീയതി വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, 11 മണിയോടെ ലാലുവും കൂട്ടരും തുടച്ചുനീക്കപ്പെടും . അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും ലാലു പ്രസാദ് യാദവും തടഞ്ഞു, പക്ഷേ മോദി അവിടെ ഒരു മഹത്തായ ക്ഷേത്രം പണിതു . ബീഹാറിൽ സീതാദേവിയ്‌ക്കായി ക്ഷേത്രം പണിയുന്നുണ്ട് . ആ ക്ഷേത്രം പൂർത്തിയാകുന്ന ദിവസം, അയോധ്യയിൽ നിന്ന് സീതാമർഹിയിലേക്ക് വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും .
രാഹുൽ ബാബ നാല് മാസം മുമ്പ് ‘സേവ് ദി ഇൻഫിൽട്രേറ്റേഴ്സ്’ യാത്ര ആരംഭിച്ചു. രാഹുൽ ഗാന്ധി എത്ര യാത്രകൾ സംഘടിപ്പിച്ചാലും, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ രാജ്യത്ത് നിന്ന് പുറത്താക്കും. ബിഹാറിന്റെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണോ?. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബിഹാറിലെ എൻഡിഎ സർക്കാർ മാത്രമാണ് സ്ഥിരതയ്‌ക്കും വികസനത്തിനും ഉറപ്പ് നൽകുന്നതെന്നും“ അദ്ദേഹം പറഞ്ഞു.
















