Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരും ആ പെണ്‍കുട്ടിയെ കൈവിട്ടു; ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി

സിജ പി.എസ്byസിജ പി.എസ്
Nov 6, 2025, 10:54 am IST
inKerala

പാലക്കാട്: വീട്ടിലും സ്‌കൂളിലും പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടിയാണ്. ദിവസം മുപ്പത്തിയാറായി ആശുപത്രിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും അതിലേറെ മനോവേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി കഴിയാന്‍ തുടങ്ങിയിട്ട്. ഉള്ളുപൊള്ളുമ്പോള്‍ അവള്‍ ചോദിക്കും, എവിടെ അമ്മേ എന്റെ കൈ. ഞാന്‍ എങ്ങനെയെഴുതും, എങ്ങനെ മുടികെട്ടും.. പിന്നെ ഏങ്ങലടിയായി, കരച്ചിലായി. എന്തുപറഞ്ഞു സമാധാനിപ്പിക്കുമെന്ന് അമ്മ പ്രസീദയ്‌ക്കറിയില്ല. മുറിവുണങ്ങിയാല്‍ കൈ വരുമെന്നും, പുതിയ കൈ വയ്‌ക്കുമെന്നും പറഞ്ഞ് ഓരോ ദിവസവും തള്ളി നീക്കുകയാണ്. പഠിക്കാന്‍ മിടുക്കിയായ വിനോദിനിയുടെ പഠനവും മുടങ്ങി.

ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടര്‍ന്നാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. അന്നൊക്കെ ഒപ്പമുണ്ട് തങ്ങളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു കൈ സഹായത്തിന് ആരുമില്ല. പാലക്കാട് പല്ലശ്ശന സ്വദേശികളായ പ്രസീദ- വിനോദ് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് വിനോദിനി. സപ്തംബര്‍ 24നു വീട്ടില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റു.

വലതുകൈത്തണ്ടയില്‍ രണ്ടു പൊട്ടല്‍. ഓപ്പറേഷന്‍ ചെയ്യാതെ എല്ലുകളെ പൂര്‍വ സ്ഥിതിയിലാക്കി പ്ലാസ്റ്ററിട്ടു. ഒക്ടോബര്‍ മൂന്നിനു വരാന്‍ പറഞ്ഞു തിരിച്ചയച്ചു.
വേദന കാരണം അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ വേദന സംഹാരി നല്കി തിരിച്ചയച്ചു. പ്ലാസ്റ്ററിട്ട കൈ നീരുവന്നു കറുത്തു. വേദന കലശലായതോടെ 30നു വീണ്ടും ആശുപത്രിയിലെത്തി.

ഡോക്ടര്‍ പ്ലാസ്റ്ററഴിച്ചു പരിശോധിച്ചപ്പോള്‍ കൈ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഉടന്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്കു വിധേയയാക്കി. ഇനി എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നറിയില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ചു നല്ല ചികിത്സ തരുമെന്നു പറഞ്ഞതല്ലാതെ മറ്റു സഹായങ്ങളൊന്നും ഈ നിര്‍ധന ദളിത് കുടുംബത്തിനു ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന്‍ വിനോദും പ്രസീദയും മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയായതില്‍ പണിക്കുപോകാനും കഴിയുന്നില്ല. രാവിലെയും വൈകിട്ടും പുറത്തു നിന്നു ഭക്ഷണം വാങ്ങും. മെഡി. കോളജിലെ വരാന്തയിലാണ് വിനോദ് കിടക്കുന്നത്. ചെലവിനു പണമില്ലാത്തതിനാല്‍ അടുപ്പക്കാരില്‍ നിന്നു പണം കടം വാങ്ങിയാണ് കുടുംബം കഴിയുന്നത്. വിനോദിനിക്കു തൊട്ടുതാഴെയുള്ള ആറും നാലും വയസുള്ള കുട്ടികള്‍ വിനോദിന്റെ അമ്മയുടെ കൂടെയാണിപ്പോള്‍. മാത്രമല്ല, ആറു വയസുകാരന്റെ പഠനവും രണ്ടു മാസത്തെ വീട്ടുവാടകയും മുടങ്ങി. തിരിച്ചു ചെല്ലുമ്പോള്‍ എന്തു ചെയ്യുമെന്നറിയില്ലെന്നു വിനോദ് പറയുന്നു.

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ അമ്മൂമ്മ ഓമന കഴിഞ്ഞ ദിവസം പാലക്കാട് എഎസ്പിക്കു പരാതി നല്കിയിരുന്നു.

Tags: severe painmental anguishGirlTreatmentVinodinisufferinghome and schoolfour walls of the hospitalthirty-six days
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.