Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരും ആ പെണ്‍കുട്ടിയെ കൈവിട്ടു; ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി

സിജ പി.എസ്byസിജ പി.എസ്
Nov 6, 2025, 10:54 am IST
inKerala

പാലക്കാട്: വീട്ടിലും സ്‌കൂളിലും പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടിയാണ്. ദിവസം മുപ്പത്തിയാറായി ആശുപത്രിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും അതിലേറെ മനോവേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി കഴിയാന്‍ തുടങ്ങിയിട്ട്. ഉള്ളുപൊള്ളുമ്പോള്‍ അവള്‍ ചോദിക്കും, എവിടെ അമ്മേ എന്റെ കൈ. ഞാന്‍ എങ്ങനെയെഴുതും, എങ്ങനെ മുടികെട്ടും.. പിന്നെ ഏങ്ങലടിയായി, കരച്ചിലായി. എന്തുപറഞ്ഞു സമാധാനിപ്പിക്കുമെന്ന് അമ്മ പ്രസീദയ്‌ക്കറിയില്ല. മുറിവുണങ്ങിയാല്‍ കൈ വരുമെന്നും, പുതിയ കൈ വയ്‌ക്കുമെന്നും പറഞ്ഞ് ഓരോ ദിവസവും തള്ളി നീക്കുകയാണ്. പഠിക്കാന്‍ മിടുക്കിയായ വിനോദിനിയുടെ പഠനവും മുടങ്ങി.

ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടര്‍ന്നാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. അന്നൊക്കെ ഒപ്പമുണ്ട് തങ്ങളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു കൈ സഹായത്തിന് ആരുമില്ല. പാലക്കാട് പല്ലശ്ശന സ്വദേശികളായ പ്രസീദ- വിനോദ് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് വിനോദിനി. സപ്തംബര്‍ 24നു വീട്ടില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റു.

വലതുകൈത്തണ്ടയില്‍ രണ്ടു പൊട്ടല്‍. ഓപ്പറേഷന്‍ ചെയ്യാതെ എല്ലുകളെ പൂര്‍വ സ്ഥിതിയിലാക്കി പ്ലാസ്റ്ററിട്ടു. ഒക്ടോബര്‍ മൂന്നിനു വരാന്‍ പറഞ്ഞു തിരിച്ചയച്ചു.
വേദന കാരണം അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ വേദന സംഹാരി നല്കി തിരിച്ചയച്ചു. പ്ലാസ്റ്ററിട്ട കൈ നീരുവന്നു കറുത്തു. വേദന കലശലായതോടെ 30നു വീണ്ടും ആശുപത്രിയിലെത്തി.

ഡോക്ടര്‍ പ്ലാസ്റ്ററഴിച്ചു പരിശോധിച്ചപ്പോള്‍ കൈ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഉടന്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്കു വിധേയയാക്കി. ഇനി എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നറിയില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ചു നല്ല ചികിത്സ തരുമെന്നു പറഞ്ഞതല്ലാതെ മറ്റു സഹായങ്ങളൊന്നും ഈ നിര്‍ധന ദളിത് കുടുംബത്തിനു ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന്‍ വിനോദും പ്രസീദയും മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയായതില്‍ പണിക്കുപോകാനും കഴിയുന്നില്ല. രാവിലെയും വൈകിട്ടും പുറത്തു നിന്നു ഭക്ഷണം വാങ്ങും. മെഡി. കോളജിലെ വരാന്തയിലാണ് വിനോദ് കിടക്കുന്നത്. ചെലവിനു പണമില്ലാത്തതിനാല്‍ അടുപ്പക്കാരില്‍ നിന്നു പണം കടം വാങ്ങിയാണ് കുടുംബം കഴിയുന്നത്. വിനോദിനിക്കു തൊട്ടുതാഴെയുള്ള ആറും നാലും വയസുള്ള കുട്ടികള്‍ വിനോദിന്റെ അമ്മയുടെ കൂടെയാണിപ്പോള്‍. മാത്രമല്ല, ആറു വയസുകാരന്റെ പഠനവും രണ്ടു മാസത്തെ വീട്ടുവാടകയും മുടങ്ങി. തിരിച്ചു ചെല്ലുമ്പോള്‍ എന്തു ചെയ്യുമെന്നറിയില്ലെന്നു വിനോദ് പറയുന്നു.

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ അമ്മൂമ്മ ഓമന കഴിഞ്ഞ ദിവസം പാലക്കാട് എഎസ്പിക്കു പരാതി നല്കിയിരുന്നു.

Tags: GirlTreatmentVinodinisufferinghome and schoolfour walls of the hospitalthirty-six dayssevere painmental anguish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.