Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരും ആ പെണ്‍കുട്ടിയെ കൈവിട്ടു; ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി

സിജ പി.എസ് by സിജ പി.എസ്
Nov 6, 2025, 10:54 am IST
in Kerala

പാലക്കാട്: വീട്ടിലും സ്‌കൂളിലും പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടിയാണ്. ദിവസം മുപ്പത്തിയാറായി ആശുപത്രിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും അതിലേറെ മനോവേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി കഴിയാന്‍ തുടങ്ങിയിട്ട്. ഉള്ളുപൊള്ളുമ്പോള്‍ അവള്‍ ചോദിക്കും, എവിടെ അമ്മേ എന്റെ കൈ. ഞാന്‍ എങ്ങനെയെഴുതും, എങ്ങനെ മുടികെട്ടും.. പിന്നെ ഏങ്ങലടിയായി, കരച്ചിലായി. എന്തുപറഞ്ഞു സമാധാനിപ്പിക്കുമെന്ന് അമ്മ പ്രസീദയ്‌ക്കറിയില്ല. മുറിവുണങ്ങിയാല്‍ കൈ വരുമെന്നും, പുതിയ കൈ വയ്‌ക്കുമെന്നും പറഞ്ഞ് ഓരോ ദിവസവും തള്ളി നീക്കുകയാണ്. പഠിക്കാന്‍ മിടുക്കിയായ വിനോദിനിയുടെ പഠനവും മുടങ്ങി.

ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടര്‍ന്നാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. അന്നൊക്കെ ഒപ്പമുണ്ട് തങ്ങളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു കൈ സഹായത്തിന് ആരുമില്ല. പാലക്കാട് പല്ലശ്ശന സ്വദേശികളായ പ്രസീദ- വിനോദ് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് വിനോദിനി. സപ്തംബര്‍ 24നു വീട്ടില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റു.

വലതുകൈത്തണ്ടയില്‍ രണ്ടു പൊട്ടല്‍. ഓപ്പറേഷന്‍ ചെയ്യാതെ എല്ലുകളെ പൂര്‍വ സ്ഥിതിയിലാക്കി പ്ലാസ്റ്ററിട്ടു. ഒക്ടോബര്‍ മൂന്നിനു വരാന്‍ പറഞ്ഞു തിരിച്ചയച്ചു.
വേദന കാരണം അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ വേദന സംഹാരി നല്കി തിരിച്ചയച്ചു. പ്ലാസ്റ്ററിട്ട കൈ നീരുവന്നു കറുത്തു. വേദന കലശലായതോടെ 30നു വീണ്ടും ആശുപത്രിയിലെത്തി.

ഡോക്ടര്‍ പ്ലാസ്റ്ററഴിച്ചു പരിശോധിച്ചപ്പോള്‍ കൈ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഉടന്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്കു വിധേയയാക്കി. ഇനി എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നറിയില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ചു നല്ല ചികിത്സ തരുമെന്നു പറഞ്ഞതല്ലാതെ മറ്റു സഹായങ്ങളൊന്നും ഈ നിര്‍ധന ദളിത് കുടുംബത്തിനു ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന്‍ വിനോദും പ്രസീദയും മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയായതില്‍ പണിക്കുപോകാനും കഴിയുന്നില്ല. രാവിലെയും വൈകിട്ടും പുറത്തു നിന്നു ഭക്ഷണം വാങ്ങും. മെഡി. കോളജിലെ വരാന്തയിലാണ് വിനോദ് കിടക്കുന്നത്. ചെലവിനു പണമില്ലാത്തതിനാല്‍ അടുപ്പക്കാരില്‍ നിന്നു പണം കടം വാങ്ങിയാണ് കുടുംബം കഴിയുന്നത്. വിനോദിനിക്കു തൊട്ടുതാഴെയുള്ള ആറും നാലും വയസുള്ള കുട്ടികള്‍ വിനോദിന്റെ അമ്മയുടെ കൂടെയാണിപ്പോള്‍. മാത്രമല്ല, ആറു വയസുകാരന്റെ പഠനവും രണ്ടു മാസത്തെ വീട്ടുവാടകയും മുടങ്ങി. തിരിച്ചു ചെല്ലുമ്പോള്‍ എന്തു ചെയ്യുമെന്നറിയില്ലെന്നു വിനോദ് പറയുന്നു.

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ അമ്മൂമ്മ ഓമന കഴിഞ്ഞ ദിവസം പാലക്കാട് എഎസ്പിക്കു പരാതി നല്കിയിരുന്നു.

Tags: four walls of the hospitalthirty-six dayssevere painmental anguishGirlTreatmentVinodinisufferinghome and school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.