ദില്ലി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. ഇനിയും മരണം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മനപൂര്‍വ്വം തീവണ്ടിയപകടം ഉണ്ടാക്കുന്നുവെന്ന ആരോപണമുയര്‍ന്നതിന് ശേഷം ഉണ്ടായ ജാഗ്രതയില്‍ കുറച്ചുകാലമായി മാറിനിന്ന തീവണ്ടിപകടം ചൊവ്വാഴ്ച ബിലാസ് പൂരില്‍ ഉണ്ടായ അപകടത്തോടെ തിരിച്ചുവരികയാണ്. അട്ടിമറിയാണോ എന്ന് അറിയാന്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ പാളത്തില്‍ കൂറ്റന്‍ കല്ലുകള്‍ കൊണ്ടുവെച്ച് ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ മനപൂര്‍വ്വം നീക്കങ്ങളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്‌ട്രീയ പകപോക്കലായിരുന്നു ഈ അപകടങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്.
















