ഖാർത്തൂം ∙ വംശീയ വൈരവും അധികാരലോലതയും നിറഞ്ഞ ആഭ്യന്തരയുദ്ധത്തിൽ ചിതറിക്കിടക്കുന്ന രാജ്യമാണ് സുഡാൻ. “ചാകുന്നവൻ ആരായാലും കറുത്തവനാണ്, മനുഷ്യരാശിയുടെ മനസ്സാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്ന സംഘർഷമാണ് അവിടെ നടക്കുന്നത്.
90 ശതമാനം മുസ്ലിം ജനസംഖ്യയുള്ള രാജ്യത്തിൽ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും വിളിക്കുന്നത് ഒരേ മന്ത്രം — “അള്ളാഹു അക്ബർ” ആണ്. ആയിരക്കണക്കിന് നിരപരാധികളാണ് ദിവസേന കൊല്ലപ്പെടുന്നത്. ലക്ഷക്കണക്കിന് പേർ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളപ്പെടുന്നു. ലോകം മുഴുവൻ നിസ്സംഗമായി നോക്കിനിൽക്കുന്ന അവസ്ഥയാണ്.
അറബ് വംശജരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) സായുധസംഘം കറുത്ത ആഫ്രിക്കൻ വംശക്കാരെ ലക്ഷ്യമാക്കി കൂട്ടക്കൊലയും ബലാത്സംഗവും നടത്തുകയാണ്.
കെട്ടിടങ്ങളിലേക്കു കയറി ആളുകളെ നിരത്തി നിർത്തി വെടിവെച്ച് കൊലപ്പെടുത്തുന്ന സംഘങ്ങൾ, ജനക്കൂട്ടത്തിൽനിന്ന് യുവതികളെയും കന്യകമാരെയും തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവർ — സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) മനുഷ്യരാശിയുടെ അതിക്രൂര മുഖമായി മാറുകയാണ്. ആശുപത്രി കെട്ടിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകളേയും, രോഗികളെയും, നഴ്സുമാരെയും വരെ ലൈംഗിക അതിക്രമത്തിനും കൂട്ടക്കൊലക്കും ഇരയാക്കുന്ന അവസ്ഥയാണ് ഇപ്പോൾ സുഡാനിൽ നിലനിൽക്കുന്നത്.
ഖാർത്തൂമിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ നഗരം ആർ.എസ്.എഫ് പിടിച്ചെടുത്തതോടെയാണ് ക്രൂരതകൾ ഉച്ചസ്ഥായിയിലെത്തിയത്. തെരുവുകളിൽ കൂട്ടമായി കിടക്കുന്ന മൃതദേഹങ്ങളും മണൽക്കൂനകളിൽ പാതി മൂടിയ നിലയിൽ കണ്ടെത്തുന്ന മൃതദേഹങ്ങളും യുദ്ധത്തിന്റെ ഭീകരത പകർത്തുന്ന ദൃശ്യങ്ങളാണ്.
തടവിൽ കഴിയുന്നവരിൽ പലരും മോചനത്തിനായി 5 മുതൽ 30 ദശലക്ഷം സുഡാനീസ് പൗണ്ട് വരെ (ഏകദേശം 8,000 മുതൽ 50,000 ഡോളർ വരെ) നൽകുന്നതായും ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. തെരുവുകളിൽ കൂട്ടമായി കിടക്കുന്ന മൃതദേഹങ്ങളാണ് രാജ്യത്തിന്റെ ദാരുണ യാഥാർത്ഥ്യം.
2013-ൽ സുഡാൻ സർക്കാർ രൂപം കൊടുത്ത ആർ.എസ്.എഫ്, മുൻപ് ദർഫൂർ കൂട്ടക്കൊലകളിൽ പങ്കെടുത്ത ജാൻജവീദ് സായുധസംഘത്തിൽ നിന്നാണ് വളർന്നത്. ഇപ്പോഴത്തെ സംഘർഷം സൈന്യാധിപൻ ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് തലവൻ മുഹമ്മദ് ഹംദാൻ ഡഗോളോയും തമ്മിലുള്ള അധികാരവടംവലിയാണ്. 2019-ൽ ഒമർ അൽ ബാഷറിനെ അട്ടിമറിച്ച ശേഷം രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അവിശ്വാസം 2023-ൽ ആഭ്യന്തരയുദ്ധത്തിലേക്ക് വളർന്നു.
സുഡാനിലെ കൂട്ടക്കൊലകളിൽ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്‌ട്ര മാധ്യമങ്ങളും നിസ്സംഗമാണെന്നതാണ് നസീറിന്റെ കഠിന വിമർശനം. “ഹമാസ് എന്ന വാക്ക് കേട്ടാൽ ഉണരുന്ന അന്തരംഗം, സുഡാനെന്ന വാക്ക് കേട്ടാൽ ചത്തപോലെ കിടക്കുന്നു” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ആഗോള രാഷ്‌ട്രീയത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു.
പ്രതിഷേധങ്ങളില്ല, ഐക്യരാഷ്‌ട്രസഭയുടെ ശബ്ദമില്ല, മനുഷ്യാവകാശ കമ്മീഷനുകളുടെ ഇടപെടലുമില്ല — ഇതാണ് ഇന്നത്തെ സുഡാനിന്റെ യഥാർത്ഥ ചിത്രം. മനുഷ്യരാശി മുഴുവൻ പരാജയപ്പെട്ട ഒരു ദേശമാണ് ഇന്ന് സുഡാൻ.
















