Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം മറന്ന മഹാനായ മലയാളിയെ ചേറ്റൂര്‍ ശങ്കരന്‍ നായരെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു: മറ്റൊരു മലയാളി വി പി മേനോനെ ഓര്‍ത്ത് ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 10:05 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യത്തിന് അടിത്തറയിട്ടതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരാളാണ് മലയാളി വി.പി. മേനോന്‍. പക്ഷേ അത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള ബോധം മലയാളികളുടെ കൂട്ടബോധത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉച്ചരിച്ച വാക്കുകള്‍ അതിനാല്‍ തന്നെ ചരിത്രാവിഷ്‌കാരമായി. “ദേശീയ ഐക്യത്തിനായി വി.പി. മേനോന്‍ നടത്തിയ സേവനം അവിസ്മരണീയമാണ്” — ഈ വാക്കുകള്‍ക്കുള്ളില്‍ മറന്നുപോയ ഒരു മലയാളിയുടെ മഹത്വം മുഴുവന്‍ അടങ്ങിയിരിക്കുന്നു.

സര്‍ദാര്‍ വല്ലഭായി പട്ടേലിനൊപ്പം നിന്നു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനിലേക്കു കൂട്ടിച്ചേര്‍ത്തത് സാധാരണ ഭരണനൈപുണ്യത്തിന്റെ ഫലം മാത്രമല്ല; അത് ദീര്‍ഘദര്‍ശിതയുടെയും അളവറ്റ ദേശസ്‌നേഹത്തിന്റെയും പ്രതിഫലനമായിരുന്നു. ആ മഹാദൗത്യത്തിന്റെ ശില്പിയാണ് വി.പി. മേനോന്‍. എന്നാല്‍ ഭാരതത്തിന്റെ ഭരണചരിത്രം രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പലപ്പോഴും പുറമ്പോക്കില്‍ ഒതുങ്ങിപ്പോയി. കേരളത്തിന്റെ പൊതുസ്മരണയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ അപ്രസക്തമായി. അതാണ് വേദനാജനകമായത്.

ചരിത്രം പലപ്പോഴും നിശ്ശബ്ദ സേനാനികളെ മറക്കുന്നു. ആദി ശങ്കരന്‍, രാജാ രവിവര്‍മ്മ, ചേറ്റൂര്‍ ശങ്കരന്‍ നായര്‍, വി.പി. മേനോന്‍ —  കേരളം ലോകത്തിനു നല്‍കിയ മഹാന്മാരാണ്. അവരുടെ ചിന്തയും കര്‍മ്മവും ഭാരതത്തിന്റെ ആത്മാവാണ്. എന്നാല്‍ ഈ ആത്മാവിനെ തിരിച്ചറിയുന്നതില്‍ കേരളം പലപ്പോഴും മടുപ്പും അനാസ്ഥയും കാണിച്ചിട്ടുണ്ട്. ആ അനാസ്ഥയെയാണ് ഗവര്‍ണറുടെ വാക്കുകള്‍ വെളിവാക്കിയത്.

കോണ്‍ഗ്രസിന്റെ ഏക മലയാളി അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ അനുസ്മരിച്ചിരുന്നു. അതിനൊടുവിലാണ് മലയാളികള്‍ അദ്ദേഹത്തെ പുതിയ ഉത്സാഹത്തോടെ പഠിക്കാന്‍ തുടങ്ങിയത്. തനിക്ക് ലഭിച്ച എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജിവെച്ച് ലണ്ടനില്‍ പോയി ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് നീതി തേടിയ കേസില്‍ വാദിച്ച മനുഷ്യനായിരുന്നു ശങ്കരന്‍ നായര്‍.
നരേന്ദ്രമോദി ശങ്കരന്‍ നായരെ ശ്രദ്ധയില്‍ കൊണ്ടുവന്നതുപോലെ,  വി.പി. മേനോനെ കേരളഗവര്‍ണര്‍  ഓര്‍മ്മിപ്പിച്ചിരിക്കുന്നു — കേരളം മറന്ന മറ്റൊരു മഹാനായ മലയാളിയെ.

ഗവര്‍ണര്‍ സൂചിപ്പിച്ച മറ്റൊരു സത്യം കേരളത്തിന്റെ സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടു. “സര്‍ക്കാരുകള്‍ തങ്ങളുടെ ഭാഗം ചെയ്യുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കരുത്” എന്ന പ്രസ്താവന ഭരണത്തിന്റെയും പൗരന്റെയും ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധം വെളിവാക്കുന്നു. “വികസിത ഭാരതം വികസിത കേരളത്തിലൂടെയാണ് കടന്നുപോകുന്നത്” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മവിശ്വാസത്തോടെയുള്ള മുന്നറിയിപ്പാണ് — യഥാര്‍ത്ഥ വികസനം ജനപങ്കാളിത്തത്തിലൂടെയേ സാധ്യമാവൂ.

മലയാളികള്‍ എല്ലാ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ടെങ്കിലും, സ്വന്തം ചരിത്രമൂല്യങ്ങളെ തിരിച്ചറിയുന്നതില്‍ വൈകുന്ന സമൂഹമാണ് നാം. വി.പി. മേനോനെ പോലെ രാജ്യം നയിച്ചവരെ ഓര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ ചടങ്ങുകളിലേക്കോ ആചാരങ്ങളിലേക്കോ ഒതുങ്ങരുത്; അത് തലമുറകളുടെ ബോധത്തിലേക്ക് ദേശസ്‌നേഹത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും പ്രേരണയായി കടക്കണം.

രാജ്ഭവനിലെ വേദിയില്‍ നിന്നുള്ള ഗവര്‍ണറുടെ ആ ഓര്‍മ്മപ്പെടുത്തല്‍ കേരളത്തിനും ഭാരതത്തിനും ഒരുപോലെ പ്രസക്തമാണ് — മഹാന്മാരെ ഓര്‍ക്കുന്നത് ചരിത്രത്തെ മാത്രം പുനര്‍സ്മരിപ്പിക്കുന്നതല്ല; അത് ഭാവിയെ ഉണര്‍ത്തുകയാണ്.

Tags: Chettor Shankaran NairRajendra Vishwanath Arlekararlekarv p menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധിയെക്കൊണ്ട് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചൊല്ലിച്ച് വിജയ്

India

തമിഴ്നാടിന്റെ ഹൃദയം കവര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

India

മുസ്ലിംലീഗ് വിജയിനുള്ള പിന്തുണ പിന്‍വലിച്ചു, വിസികെ പിന്തുണ ഉറപ്പായില്ല, രാത്രി ട്വിസ്റ്റില്‍ നടന്‍ വിജയിന്റെ സത്യപ്രതിജ്ഞ വീണ്ടും നീളും

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.