പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
വെളളിയാഴ്ച വിദൂരദൃശ്യ സംവിധാനത്തിലൂടെ വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് കോടതിയില്‍ ഹാജരാക്കും.
അതിനിടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി തെളിവ് ശേഖരിച്ച് തുടങ്ങി.ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്ഐടി അന്വേഷണത്തില്‍ വ്യക്തമായി.
ശബരിമലയില്‍ കയറിക്കൂടിയ ഉണ്ണികൃഷ്ണന്‍ പോറ്റി തന്ത്രി കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ഈ പരിചയം പ്രയോജനപ്പെടുത്തി ഇതര സംസ്ഥാനങ്ങളിലെ ധനികരുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സൗഹൃദമുണ്ടാക്കി. ദേവസ്വം ബോര്‍ഡിലെ ഉന്നതരുംായി പരിചയപ്പെട്ടതും തന്ത്രി കുടുംബവുമായുളള ബന്ധം ദുരുപയോഗം ചെയ്താണ്. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ കരുതിയത് ഉണ്ണിഷ്ണന്‍ പോറ്റി ശബരിമല മുഖ്യ പൂജാരിയാണെന്നാണ്
അതിനിടെ, പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. മുരാരി ബാബുവിനെ ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താന്‍ സാധ്യതയുണ്ട്.
















