Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലൂര്‍ സ്റ്റേഡിയം: ജിസിഡിഎ ഒളിച്ചുകളിക്കുന്നു; സ്‌പോണ്‍സറുമായി ബന്ധമില്ലെന്ന്, ഉത്തരവാദിത്വം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 12:58 pm IST
in Kerala

കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജിസിഡിഎ ഒളിച്ചുകളിക്കുന്നു. മെസിയും അര്‍ജന്റീന ടീമും എത്തുന്നുവെന്ന് പ്രചരിപ്പിച്ചാണ് വിവാദപുരുഷനായ സ്‌പോണ്‍സര്‍ സ്റ്റേഡിയത്തിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റുകയും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. 70 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നാണ് സ്‌പോണ്‍സര്‍ അവകാശപ്പെട്ടത്. എന്നാല്‍ സ്‌പോണ്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന വാദവുമായിട്ടാണ് ജിസിഡിഎ രംഗത്തെത്തിയിരിക്കുന്നത്.

സ്റ്റേഡിയം നവീകരണം സംബന്ധിച്ച് സ്പോണ്‍സറുമായി കരാറില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഇന്നലെ പറഞ്ഞത്. പൊതുമേഖലാ സ്ഥാപനമായ സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് ജിസിഡിഎ കരാര്‍ നല്കിയിരിക്കുന്നതെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണുരാജാണ് സ്ഥാപനത്തിന്റെ എംഡി. ചെയ്യുന്ന പ്രവൃത്തികളെല്ലാം കൃത്യമായി നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റിയുണ്ട്. സ്പോണ്‍സര്‍ 70 കോടി എന്ന് പറഞ്ഞാല്‍ അതില്‍ ഉത്തരവാദിത്തമില്ലെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. ഫലത്തില്‍ കാര്യങ്ങളെല്ലാം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ തലയില്‍ വച്ച് കൈകഴുകുകയാണ് ജിസിഡിഎ ചെയ്തത്.

സ്റ്റേഡിയത്തില്‍ ചുറ്റുമതിലിന്റെ ആവശ്യമുണ്ടായിരുന്നു. ചുറ്റുമതില്‍ അവര്‍ നിര്‍മിക്കാമെന്നാണ് ധാരണയായത്. അതുമായി ബന്ധപ്പെട്ടാണ് കുറച്ച് മരം മുറിച്ചത്. മരം മുറിച്ചതെല്ലാം അനുവാദത്തോടുകൂടിയാണ്. അല്ലാതെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് പ്രത്യേകമായി പരിശോധിക്കുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ജിസിഡിഎ സ്റ്റേഡിയം കൈമാറി. ജിസിഡിഎ നേരിട്ട് പണം മുടക്കുന്നില്ല. അത് ചെയ്യുന്നത് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ വഴിയാണ്. ജിസിഡിഎക്ക് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായിട്ടാണ് കരാര്‍. സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ ഓരോന്നും എത്രത്തോളമാണെന്ന് വിലയിരുത്തി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ മൂന്നു പേരുടെ ഒരു കമ്മിറ്റിയെ വെച്ചിട്ടുണ്ട്. ജിസിഡിഎയുടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍, എസ്‌കെഎഫിന്റെ ജനറല്‍ മാനേജര്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ സീനിയര്‍ എന്‍ജിനീയര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഈ മൂന്നുപേരും അവിടെ നടക്കുന്ന പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ദിവസേന തയാറാക്കുന്നുണ്ടെന്നും ചന്ദ്രന്‍ പിള്ള പറയുന്നു. ഫലത്തില്‍ സ്റ്റേഡിയം നവീകരണം സംബന്ധിച്ച ക്രമക്കേടുകളില്‍ നിന്നും കൈകഴുകാനുള്ള ശ്രമമാണ് ജിസിഡിഎ നടത്തുന്നതെന്നാണ് ആക്ഷേപം.

Tags: Kaloor StadiumSports Kerala FoundationGCDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂര്‍ സ്റ്റേഡിയത്തിലെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഗേറ്റ് തകര്‍ന്നു വീണു

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

Football

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മുടങ്ങില്ല; ജിസിഡിഎയുമായി സമവായത്തിലായി

Kerala

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സര്‍ക്ക് സമയം നീട്ടി നല്‍കി

Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറി: ജിസിഡിഎ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.