ലക്നൗ : പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് കരുതി വീട്ടുകാർ ഗംഗയിലേക്ക് എറിഞ്ഞ യുവാവ് വർഷത്തിനു ശേഷം വീട്ടിലേക്ക് . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ സൂരജ്പൂർ തിക്രി ഗ്രാമവാസി ദീപുവാണ് വീട്ടിലേക്ക് മടങ്ങി എത്തിയത് .
വൈക്കോൽ കൂനയിൽ വെച്ചാണ് ദീപുവിനെ പാമ്പ് കടിച്ചത്. ഗ്രാമത്തിലെ ആചാരമനുസരിച്ച്, മരിച്ചതായി കരുതി ഗംഗാ നദിയിലേക്ക് എറിഞ്ഞു. എന്നാൽ ഗംഗാ തീരത്ത് നിന്ന് പാമ്പാട്ടികൾ ദീപുവിനെ കണ്ടെത്തി ഹരിയാനയിലെ പൽവാലിലുള്ള ബംഗാളി ബാബയുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി ചികിത്സ നടത്തി .
ദീപു ബംഗാളിൽ 7 വർഷം താമസിച്ചു . പിന്നീട് പൽവാളിലേക്ക് മടങ്ങി. പാമ്പുകടിയേറ്റവർക്ക് പാൽവലിൽ ചികിത്സ നൽകുന്നുണ്ടെന്ന് ദീപുവിന്റെ കുടുംബം മനസ്സിലാക്കി. മകൻ ജീവിച്ചിരിപ്പുണ്ടാകാമെന്ന സംശയത്തിൽ കുടുംബം അവനെ അന്വേഷിച്ച് ഒരു വർഷം മുമ്പ് പൽവാലിൽ എത്തി. ദീപുവിനെ അവിടെ കണ്ടെത്തി. ചെവിക്ക് പിന്നിലെ പാടിൽ നിന്ന് ദീപുവിന്റെ വ്യക്തിത്വം സ്ഥിരീകരിച്ചു. ദീപു മാതാപിതാക്കളെയും തിരിച്ചറിഞ്ഞു. ഒക്ടോബർ 25 ന്, പൽവാളിൽ നിന്നുള്ള സന്യാസിമാർ ചേർന്ന് ദീപുവിനെ ബുലന്ദ്ഷഹറിലെ സൂരജ്പൂർ തിക്രി ഗ്രാമത്തിലേക്ക് കൊണ്ടുപോയി കുടുംബത്തിന് കൈമാറി.
















