ഭോപ്പാൽ : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌ക്കരിപ്പിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു . മധ്യപ്രദേശിലെ ബുർഹാൻപൂരിലെ സർക്കാർ സ്കൂൾ അധ്യാപകൻ ജബൂർ അഹമ്മദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ദീപാവലി അവധിക്ക് വിദ്യാർത്ഥികൾ വീട്ടിൽ വച്ച് നിസ്ക്കരിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കൂളിൽ പഠിച്ച നിസ്‌കാരത്തിന്റെ രീതികൾ വീട്ടിൽ അനുകരിച്ചതായി മാതാപിതാക്കൾ പറഞ്ഞു. മുസ്ലീം അധ്യാപകനായ ജബൂർ അഹമ്മദ് തദ്‌വി സൂര്യ നമസ്‌കാരത്തിന് മുമ്പ് ഹിന്ദു വിദ്യാർത്ഥികളെ നിസ്ക്കരിക്കാൻ നിർബന്ധിക്കുകയായിരുന്നു.
മാതാപിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ഹിന്ദു ജാഗരൺ മഞ്ചിന്റെ ജില്ലാ പ്രസിഡന്റ് അജിത് പർദേശി സ്കൂൾ സന്ദർശിക്കുകയും അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പരാതി ലഭിച്ചയുടനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സന്തോഷ് സിംഗ് സോളങ്കി അന്വേഷിക്കാൻ സ്കൂളിലെത്തി. വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി തങ്ങളെ പഠിപ്പിച്ച നിസ്ക്കാര നടപടികൾ വിശദീകരിച്ചു. ഇത് കണ്ടതിനെത്തുടർന്ന്, ബുർഹാൻപൂർ അഡീഷണൽ കളക്ടർ വീർ സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തിയാണ് ജബൂർ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തത്.
















