ധാക്ക: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന പാകിസ്ഥാന്റെ പട്ടാളജനറലിന് കൈമാറി മുഹമ്മദ് യൂനസ്. മണിപ്പൂര്‍, അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഹിമാലയൻ സംസ്ഥാനമായ സിക്കിം എന്നിവ ബംഗ്ലാദേശിന്റെ ഭാഗമാണെന്ന രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാനുമായി വല്ലാതെ അടുക്കുന്നതിന് പിന്നില്‍ മുഹമ്മദ് യൂനസിനും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും പല ഗൂഢപദ്ധതികളും ഉണ്ടെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശില്‍ ഉള്‍പ്പെടുത്തിയ ഭൂപടം ബംഗ്ലാദേശ് പട്ടാള ജനറലായ ഷഹീദ് ഷംഷദ് മിര്‍സയ്‌ക്ക് നല്‍കിയത്. അസിം മുനീര്‍ കഴിഞ്ഞാല്‍ പാകിസ്ഥാന്‍ പട്ടാളത്തിലെ രണ്ടാമനാണ് ഷഹീദ് ഷംഷദ് മിര്‍സ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ബംഗ്ലാദേശ് സന്ദര്‍ശിച്ചുവരുന്നത്. ഇതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഇന്ത്യയുടെ ചിക്കന്‍ നെക് (കോഴിക്കഴുത്ത്) എന്നറിയപ്പെടുന്ന സിലിഗുരിയെ മുറിച്ച് ഈ സംസ്ഥാനങ്ങളെ മുഴുവന്‍ ബംഗ്ലാദേശിന്റെ ഭാഗമാക്കും എന്ന രീതിയിലുള്ള ഒരു പ്രചാരണം ബംഗ്ലാദേശില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്ന് മുന്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയായിരുന്ന ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണി മുഴക്കിയിരുന്നു. ദല്‍ഹിയില്‍പൗരത്വ വിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി 53 പേരുടെ മരണത്തിനിടയാക്കിയ കലാപസമയത്ത് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദും ഇന്ത്യയുടെ ചിക്കന്‍ നെക്ക് മുറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
















