Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പട്ടാളവേഷത്തില്‍ പുടിന്‍ …ട്രംപിന് യുദ്ധമുന്നറിയിപ്പ്….ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് മിസൈല്‍ പുറത്തിറക്കി റഷ്യ

റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നല്‍കുന്ന എണ്ണവില്‍പന തടയുകയും 19ഓളം ഉപരോധങ്ങളാല്‍ റഷ്യയെ ഞെരുക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പുറത്തിറക്കി റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 07:17 pm IST
in World
റഷ്യ പുതുതായി പരീക്ഷിച്ച ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് ക്രൂയിസ് മിസൈല്‍ (വലത്ത്) പട്ടാളവേഷത്തില്‍ പുടിന്‍ (ഇടത്ത്)

റഷ്യ പുതുതായി പരീക്ഷിച്ച ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് ക്രൂയിസ് മിസൈല്‍ (വലത്ത്) പട്ടാളവേഷത്തില്‍ പുടിന്‍ (ഇടത്ത്)

മോസ്കോ: റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നല്‍കുന്ന എണ്ണവില്‍പന തടയുകയും 19ഓളം ഉപരോധങ്ങളാല്‍ റഷ്യയെ ഞെരുക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പുറത്തിറക്കി റഷ്യ.

ബ്യൂറെവെസ്റ്റ്‌നിക് എന്ന് പേരിട്ടിട്ടുള്ള ഈ ക്രൂയിസ് മിസൈല്‍ റഷ്യയുടെ ആക്രമണ ശേഷി പല മടങ്ങ് വര്‍ധിപ്പിക്കുന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള ദൂരം 9031 കിലോമീറ്റര്‍ ആണെങ്കില്‍, ബ്യൂറെവെസ്റ്റിനിക് മിസൈലിന്റെ പറക്കല്‍ ശേഷി 14000 കിലോമീറ്റര്‍ ആണ്. അതായത് അമേരിക്കയില്‍ ചെന്ന് വീഴാന്‍ ഈ ക്രൂയിസ് മിസൈലിന് ആകുമെന്നര്‍ത്ഥം.

മിസൈല്‍ പരീക്ഷണം ഒക്ടോബര്‍ 21ന് നടന്നെങ്കിലും ഒക്ടോബര്‍ 26 ഞായറാഴ്ച പുടിന്‍ റഷ്യന്‍ സായുധസേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായ വലേറി ജെറാസിമോവുമായി ടെലിവിഷനിലൂടെ സംഭാഷണം നടത്തിയിരുന്നു. ഈ ചടങ്ങില്‍ പട്ടാളവേഷത്തില്‍ പുടിന്‍ പ്രത്യക്ഷപ്പെട്ടത് ട്രംപിന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. റഷ്യ യുദ്ധത്തിനൊരുങ്ങി എന്നത് തന്നെയാണ് ഈ സന്ദേശം. സമാധാനവേഷക്കാരനായി ചമഞ്ഞ് റഷ്യയെ ഞെരുക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി രഹസ്യനീക്കം നടത്തുകയാണ് ട്രംപെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ യുഎസിനെ അടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

9000 കിലോമീറ്റര്‍ അകലെയുള്ള യുഎസിനെ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍

ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുന്നതാണ് ഈ മിസൈലെന്ന് റഷ്യ അവകാശപ്പെടുന്നു. ഒക്ടോബര്‍ 21ന് നടത്തിയ പരീക്ഷണത്തില്‍ 14000 കിലോമീറ്റര്‍ (8700 മൈല്‍) ദൂരത്തിലാണ് ഈ മിസൈല്‍ പറന്നത്. ഏകദേശം 15 മണിക്കൂര്‍ നേരെ മിസൈല്‍ അന്തരീക്ഷത്തില്‍ നില്ക്കുകയും ചെയ്തു.  കുത്തനെ മുകളിലേക്കും ഭൂമിയ്‌ക്ക് സമാന്തരമായി തിരശ്ചീനമായും പറക്കാന്‍ ബ്യൂറെവെസ്റ്റിനിക് മിസൈലിന് അനായാസം സാധിക്കും.

ഭൂമിയുടെ നിരപ്പില്‍ നിന്നും 50 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ ശത്രുകേന്ദ്രത്തിലേക്ക് കുതിക്കാന്‍ കഴിയുമെന്നതിനാല്‍ റഡാറുകള്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലിന്റെ മറ്റൊരു പ്രത്യേകത. മിസൈല്‍ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണം റഷ്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണെന്ന് വീണ്ടും അടിവരയിടുന്നു. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചേര്‍ന്ന് റഷ്യയെ ഞെരുക്കാന്‍ ശ്രമിക്കുമ്പോള്‍, റഷ്യയുടെ ദേശീയ സുരക്ഷ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ക്രൂയിസ് മിസൈല്‍.

ബ്യൂറെവെസ്റ്റ്നിക്: ട്രംപിനുള്ള മറുപടി

നാറ്റോ സ്കൈഫാൾ എന്നാണ് ഈ മിസൈലിനെ വിളിക്കുന്നത്. 9M730 ബ്യൂറെവെസ്റ്റ്നിക് മിസൈല്‍ റഷ്യൻ ആക്രമണത്തിന്റെ കുന്തമുനയാണ്. എല്ലാ മിസൈൽ പ്രതിരോധങ്ങളെയും തകര്‍ത്ത് കുതിച്ചുപാഞ്ഞ് ആണവസ്ഫോടനം നടത്താന്‍ ബ്യുറെവെസ്റ്റിനിക് മിസൈലിന് സാധിക്കും. “ലോകത്ത് മറ്റാർക്കും ഇല്ലാത്ത ഒരു അതുല്യമായ ഉപകരണം’ എന്നാണ് പുടിൻ പട്ടാള ജനറല്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ഈ പുതിയ ആയുധത്തെപ്പറ്റി വിശേഷിപ്പിച്ചത്. പുടിനും ബ്യൂറെവെനിസ്റ്റിക് മിസൈല്‍ പുറത്തിറക്കുന്ന യോഗത്തില്‍ പട്ടാളവേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

അനന്തമായ ദൂരത്തില്‍ പറക്കും, കാരണം ആണവോര്‍ജ്ജം
ആണവോര്‍ജ്ജത്തിന്റെ പിന്തുണയോടെയാണ് ബുറെവെസ്റ്റിനിക് മിസൈല്‍ പറക്കുക. ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജ്ജമുപയോഗിച്ചാണ് ബ്യുറെവെസ്റ്റിനിക് മിസൈല്‍ പറക്കുന്നത്. 10,000 കിലോമീറ്റര്‍ മുതല്‍ 20,000 കിലോമീറ്റര്‍ വരെ ബ്യുറെവെസ്റ്റിനിക് മിസൈലിന് പറക്കാന്‍ കഴിയും. എന്നാല്‍ ഈ ദൂരത്തിനപ്പുറവും ഈ മിസൈല്‍ കുതിക്കുമത്രെ.  സാധാരണയുള്ള ഖര ഇന്ധനങ്ങളില്‍ നിന്നും വ്യത്യസ്തമായി എത്ര ദൂരം വേണമെങ്കിലും മിസൈലിന് പറക്കാനാനാകുന്നത് ആണവറിയാക്ടറില്‍ നിന്നും പറക്കാനുള്ള ശക്തമായ, ഇടതടവില്ലാത്ത ഊര്‍ജ്ജം ലഭിക്കുമെന്നതിനാലാണ്.  സാധാരണ മിസൈലുകളില്‍ ടര്‍ബോ ജെറ്റ് എഞ്ചിനുകളാണ് ഉണ്ടാവുക. അതിനകത്തെ ഇന്ധനം കത്തിത്തീരുന്ന ദൂരം വരെയേ ഇത്തരം മിസൈലുകള്‍ക്ക് പറക്കാനാവൂ. എന്നാല്‍ ബ്യൂറെവെസ്റ്റിനിക് മിസൈല്‍ ആണവറിയാക്ടറിലെ ഊര്‍ജ്ജം ഉപയോഗിച്ചാണ് പറക്കുക എന്നതിനാല്‍ എത്രദൂരം വരെയും പറക്കാം. ലംബമായും തിരശ്ചീനമായും ഏത് കോണുകളിലേക്കും തിരിഞ്ഞും മറിഞ്ഞും പറക്കാന്‍ കഴിയുമെന്നതിനാല്‍ ബ്യൂറെവെസ്റ്റിനികിന് യുഎസിന്റെ മിസൈല്‍ പ്രതിരോധം സംവിധാനങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് പുടിന്‍ അവകാശപ്പെടുന്നു. ഏത് ദിശയിലും എവിടേക്ക് വേണമെങ്കിലും പറക്കാനാകുമെന്നതും ശത്രുപക്ഷത്തെ റഡാറുകളെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും കുഴക്കും. ഭൂമിയില്‍ നിന്നും കൂത്തനെ ഉയരത്തിലേക്കും ഭൂമിയുടെ നിരപ്പിനോട് ചേര്‍ന്ന് തിരശ്ചീനമായും പറക്കാന്‍ മിസൈലിന് കഴിയും.

ഒക്ടോബർ 21 ന് നടത്തിയ പരീക്ഷണത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് പുടിന് കൈമാറി. ഈ പരീക്ഷണത്തിൽ മിസൈൽ 14,000 കിലോമീറ്റർ (8,700 മൈൽ) സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ തങ്ങി നില്‍ക്കുകയും ചെയ്തു. ആണവോർജ്ജം ഉപയോഗിച്ചാണ് മിസൈൽ പറന്നത്.

ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) നൽകുന്ന കണക്കുകൾ പ്രകാരം, ലോക ആണവായുധ ശേഖരത്തിന്റെ ഏകദേശം 87% റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണുള്ളത്. റഷ്യക്ക് 5,459 ആണവ യുദ്ധമുനകള്‍ ഉള്ളപ്പോൾ അമേരിക്കക്ക് 5,177 ആണവ പോര്‍മുനകലേ ഉള്ളൂ. ഈ കണക്കുകൾക്കിടയിലും, ബ്യൂറെവെസ്റ്റ്നിക്കിന്റെ അവതരണത്തോടെ റഷ്യ ആക്രമണശേഷിയുടെ കാര്യത്തില്‍ ആധിപത്യം ഉറപ്പിക്കുന്നു.

 

Tags: Third World WarskyfallBurevestnik missileThreat to USchinaTrumpRussiaEuropean UnionPUtin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

World

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.