ന്യൂദൽഹി: ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഭാരതത്തിൽ എന്തു സംഭവിച്ചാലും വിവാദവും ചർച്ചയുമാണ് അങ്ങ് പാകിസ്ഥാനിൽ വരെ. ഷാരൂഖിനെ വിമാനത്താവളത്തിൽ സാധാരണ സുരക്ഷാ പരിശോഖനയ്‌ക്ക്‌നിർത്തിയപ്പോൾ അടിവസ്ത്രം അഴിച്ച് പരിശോധിച്ചുവെന്നും മോദി സർക്കാരിന്റെ ഇസ്ലാമിക വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നതെന്നും വ്യാജവാർത്തകൾ ഇവിടത്തെ മാധ്യമങ്ങളും എഴുതി. അതിന്റെ പേരിൽ ടിവി ചാനലുകൾ ചർച്ച നടത്തി. അത് ഭാരതത്തിനെതിരേ പാകിസ്ഥാൻ വിനിയോഗിച്ചു. എന്നാൽ പാകിസ്ഥാൻ പ്രമുഖ ഹിന്ദി നടൻ സൽമാൻ ഖാനെ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയിട്ടും പ്രതിഷേധമില്ല. ചർച്ചയില്ല.
എന്നാൽ ആമീർ ഖാനെതിന്റെ സിനിമയ്‌ക്കെതിരേ അഭിപ്രായം പറഞ്ഞപ്പോൾ മത വിവേചനവും വർഗ്ഗീയ വിഷം ചീറ്റലുമെന്ന ആക്ഷേപിക്കലും ഇവിടെ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെയും പ്രമുഖ സെലിബ്രിറ്റികളുടെയും പക്ഷം പിടിച്ചുള്ള പ്രതികരണത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പാകിസ്ഥാൻ നടപടിയെ അപലപിക്കാൻ മുന്നോട്ടു വരുമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
റിയാദിൽ നടന്ന ഒരു സിനിമാ ചർച്ചയിലെ പ രാമർശത്തെ തുടർന്നാണ് പാകിസ്ഥാൻ നടപടി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം,
പ്രസിദ്ധ നടൻ സൽമാൻ ഖാൻ ഭീകരനെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചുവെന്നാണ് വിവരം. സൽമാനെ പാക് സർക്കാർ ഭീരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവം ഇങ്ങനെയാണ്.
റിയാദിൽ നടന്ന ജോയ് ഫോറം 2025 ൽ ഭാരതീയ സിനിമയുടെ ആഗോള വ്യാപ്തിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ചുവത്രെ. തുടർന്നാണ് ഈ ബോളിവുഡ് നടനെ പാകിസ്ഥാൻ സർക്കാർ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയത്.
പാക് ഭീകര വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് സാധാരണയായി ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അവർ ഉൾപ്പെടുത്തുന്ന പട്ടികയാണ്.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ പങ്കെടുത്തതാണ് റിയാദിലെ പരിപാടി. ഒരു ചോദ്യത്തിന് മറുപടിയായി സൽമാൻ പറഞ്ഞു: ‘ഇപ്പോൾ, ഒരു ഹിന്ദി സിനിമ നിർമ്മിച്ച് ഇവിടെ റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ, അത് നൂറുകണക്കിന് കോടികൾ നേടും, കാരണം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നു – ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.’ ഈ പരാമർശമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.
















