പാറ്റ്‌ന: സമ്പൂർണ്ണ വിജയവും ചരിത്രവിജയവും പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവെച്ച ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരെ ആവേശത്തിലിളക്കിമറിച്ച് അമിത് ഷായുടെ തേരോട്ടം. അതേ സമയം മുന്നണിയിലെ പിണക്കങ്ങളും പ്രശ്‌നങ്ങളും അവസാനിപ്പിച്ചുവെന്ന് പറയുന്നെങ്കിലും വിറച്ചുവിറച്ചാണ് ഇൻഡി സഖ്യത്തിന്റെ പ്രചാരണം.
വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ കാട്ടുഭരണത്തിന് പകരം വികസനം തിരഞ്ഞെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച വോട്ടർമാരോട് അഭ്യർത്ഥിച്ചു.
‘ബീഹാറിൽ ജംഗിൾ രാജ് തിരികെ കൊണ്ടുവരണോ അതോ വികസന ഭരണം തിരികെ കൊണ്ടുവരണോ എന്ന് തീരുമാനിക്കുന്നത് ഈ തിരഞ്ഞെടുപ്പാണ്. നിങ്ങൾക്ക് ജംഗിൾ രാജ് (കാട്ടുഭരണം) വേണോ? ലാലുവിന്റെ റാബ്രി സർക്കാർ അധികാരത്തിൽ വന്നാൽ ജംഗിൾ രാജ് കൂടി വരും. എൻഡിഎ സർക്കാർ രൂപീകരിച്ചാൽ ഭാരതത്തിലുടനീളം വികസിതമായ ഒരു ബീഹാർ അംഗീകരിക്കപ്പെടും. നിങ്ങളുടെ വോട്ട് വിവേകത്തോടെ ഉപയോഗിക്കുക,’ ആഭ്യന്തര മന്ത്രി പറഞ്ഞു.
വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ പ്രചാരണ യോഗങ്ങളിൽ അമിത് ഷാ പറഞ്ഞയത്:
– ”… ബീഹാറിനെ നക്്‌സലിസത്തിൽ നിന്ന് മോചിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്… ബീഹാറിലേക്ക് ജംഗിൾ രാജ് തിരികെ കൊണ്ടുവരണോ അതോ വികസന ഭരണം തിരികെ കൊണ്ടുവരണോ എന്ന് തീരുമാനിക്കുന്നത് ഈ തിരഞ്ഞെടുപ്പാണ്. അഴിമതിയുടെ റെക്കോർഡുള്ളവരാണ് മഹാഗഢ് ബന്ധൻ, ലത്ബന്ധൻ. അവർക്ക് ബീഹാർ വികസിപ്പിക്കാൻ കഴിയുമോ? ഒരു ചില്ലിക്കാശിന്റെ പോലും അഴിമതി ആരോപണമില്ലാത്ത നരേന്ദ്ര മോദിക്കും നിതീഷ് ബാബുവിനും മാത്രമേ ബീഹാറിനെ വികസിപ്പിക്കാൻ കഴിയൂ.”
– ‘നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിൽ, 2005 നെ അപേക്ഷിച്ച്, കൊലപാതകങ്ങൾ 20%, കവർച്ചകൾ 80%, കൊള്ള 80% കുറഞ്ഞു, 20 വർഷത്തിനിടെ ഒരു ക്രൂരമായ കുറ്റകൃത്യം പോലും നടന്നിട്ടില്ല. എതിർപക്ഷത്തിന്റെ (ലല്ലു യാദവ്) ഭരണത്തിൻ കീഴിൽ, കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്രൂരമായ കുറ്റകൃത്യങ്ങൾ എന്നിവ ദൈനംദിന സംഭവങ്ങളായിരുന്നു.”
– ‘ഈ വർഷങ്ങളിൽ, നിതീഷ് ബാബുവിന്റെ നേതൃത്വത്തിൽ, എൻഡിഎ ബീഹാറിനെ ‘കാട്ടുരാജിൽ’ നിന്ന് മോചിപ്പിച്ചു, സ്വജനപക്ഷപാതം അവസാനിപ്പിച്ചു, ഏറ്റവും പ്രധാനമായി, ഖഗാരിയയിലും അതിനപ്പുറം, ബീഹാറിനെയാകെയും നക്്‌സലിസത്തിൽ നിന്ന് മുക്തമാക്കാൻ ഞങ്ങൾ പ്രവർത്തിച്ചു.”
– ‘ഇന്ന് ഛഠ് പൂജ എന്ന മഹത്തായ ഉത്സവം ആരംഭിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം… ബീഹാറിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷകരമായ ഛഠ് ഉത്സവം ആശംസിക്കുന്നു. നമ്മുടെ ബീഹാർ കാട്ടുരാജിൽ നിന്ന് മുക്തമായിരിക്കണമെന്നും, നിയമവും ക്രമസമാധാനവും ശക്തമായി തുടരണമെന്നും, നമ്മുടെ സഹോദരിമാരും പെൺമക്കളും സുരക്ഷിതരായിരിക്കണമെന്നും, ഭാവിയിൽ ബീഹാർ ഒരു വികസിത സംസ്ഥാനമായി മാറണമെന്നും ഞാൻ ഛഠ്് മയ്യയോട് പ്രാർത്ഥിക്കുന്നു.” -”ഈ പ്രതിപക്ഷ സഖ്യത്തിന് രണ്ട് സ്വത്വങ്ങൾ മാത്രമേയുള്ളൂ: അഴിമതിയും സ്വജനപക്ഷപാതവും. ബീഹാറിലെ പുത്രന്മാരെയും പുത്രിമാരെയും പുരോഗതിയിലേക്ക് നയിക്കാൻ നിതീഷ് ബാബു ആഗ്രഹിക്കുന്നു, അതേസമയം ലല്ലുജി തന്റെ മകനെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു. സോണിയജി തന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു. സ്വന്തം കുഞ്ഞിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാൾക്ക് ബീഹാറിലെ യുവാക്കളെ ശരിക്കും പരിപാലിക്കാൻ കഴിയുമോ? നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനും മാത്രമേ ബീഹാറിലെ പുത്രന്മാരെയും പുത്രിമാരെയും പരിപാലിക്കാൻ കഴിയൂ,”ബീഹാറിലെ ഖഗാരിയയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
















