പട് ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വഞ്ചിച്ച ഭാഗീരഥ് മാഞ്ചി ദളിതനും കര്‍ഷകനുമാണ്. നാഴികയ്‌ക്ക് നാല്‍പത് വട്ടം ദളിതപ്രേമവും കര്‍ഷക സ്നേഹവും കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് ഇത് ചെയ്തത് എന്ന ചോദ്യം ബീഹാറിലാകെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അലയടിക്കുകയാണ്.
ആരാണ് ഭാഗീരഥ് മാഞ്ചിയുടെ അച്ഛനെന്ന് അറിയാമോ എന്ന ചോദ്യവും രാഹുല്‍ ഗാന്ധിക്ക് നേരെ ഉയരുന്നു. ഒറ്റയ്‌ക്ക് ഒരു കൂറ്റന്‍ മലവെട്ടിനിരത്തി റോഡ് പണിത ആളാണ് ഭാഗീരഥ് മാഞ്ചിയുടെ അച്ഛന്‍ ദാശരഥ് മാഞ്ചി. പിന്നാക്കസമുദായക്കാരനും കര്‍ഷകനുമായ ദാശരഥ് മാഞ്ചി മുസഹര്‍ എന്ന ദളിത് സമുദായത്തില്‍പ്പെട്ട ആളാണ്. നാഴികയ്‌ക്ക് നാല്‍പത് വട്ടം കര്‍ഷകപ്രേമവും പിന്നാക്കസ്നേഹവും പറയുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ഇതിലൊന്നും ഒരു താല്‍പര്യവുമില്ലെന്ന് തെളിഞ്ഞു.
ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് ഗയക്കടുത്തുള്ള കൂറ്റന്‍ മല വെട്ടിനിരത്തിയ ആളാണ് ദാശരഥ് മാഞ്ചി. എന്നിട്ട് 110 മീറ്റര്‍ നീളമുള്ള ഒരു റോഡ് തന്നെ പണിതു. .22 വര്‍ഷത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു ആ റോഡ്. ഇന്ന് ഗയ ജില്ലയിലെ ഒരു ബ്ലോക്കില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് എത്തിച്ചേരാന്‍ 55 കിലോമീറ്ററിന് പകരം 15 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതിയാകും. അങ്ങിനെ ബീഹാറിന് വേണ്ടി അധ്വാനിച്ച കര്‍ഷകന്റെ, പിന്നാക്കസമുദായക്കാരന്റെ മകനെ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ സാധിച്ചു എന്ന ചോദ്യം ഉയരുകയാണ്.
മലവെട്ടിനിരത്തി റോഡ് പണിത ദാശരഥ് മാഞ്ചി 2007ല്‍ അന്തരിച്ചു. ഇദ്ദേഹത്തെ മോദി സര്‍ക്കാര്‍ പത്മശ്രീ പുരസ്താരം നല്‍കി ആദരിച്ചു. ഇദ്ദേഹത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി സ്റ്റാമ്പ് പോലും ഇറക്കി. ഈ മഹാപുരുഷന്റെ മകനാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അപമാനിച്ച ഭഗീരഥ് മാഞ്ചി.
















