ധാക്ക: ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെയാണ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്ന് വിളിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി. ബംഗ്ലാദേശിലും തെക്കും വടക്കും പ്രദേശങ്ങളിലായി രണ്ട് ചിക്കന്‍ കഴുത്തുകള്‍ ഉണ്ട്. വീതികുറഞ്ഞ ഭൂപ്രദേശം. വടക്കുള്ള രംഗപൂര്‍ ഇടനാഴിയും തെക്കുള്ള ചിറ്റഗോംഗ് ഇടനാഴിയും. ഇന്ത്യയുടെ ഒരു ചിക്കന്‍ കഴുത്ത് മുറിച്ചാല്‍ ബംഗ്ലാദേശിന്റെ ഈ രണ്ട് ചിക്കന്‍ കഴുത്തുകളും ഇന്ത്യ വെട്ടുമെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ ഫസ്ലൂര്‍ റഹ്മാന് അന്ന് മറുപടി കൊടുത്തത്.
എന്തിന് 53 പേരുടെ മരണത്തിന് ഇടയാക്കിയെ 2020ലെ ദല്‍ഹി കലാപത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് പോലും ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനായി ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമായി ചേര്‍ന്ന് പദ്ധതിയിടുന്നതായി പലപ്പോഴും ആരോപണം ഉയരുന്നുണ്ട്. ചിക്കന്‍ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി ഇടനാഴിക്കടുത്ത് ബംഗ്ലാദേശിലുള്ള ഉപയോഗശൂന്യമായ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു വിമാനത്താവളം പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമം നടത്തിവരുന്നത് ഇന്ത്യയ്‌ക്ക് വലിയ ആശങ്കയാണ്. കാരണം ഒരു യുദ്ധസാഹചര്യത്തില്‍ ചൈനയ്‌ക്ക് സിലിഗുരിയ്‌ക്കടുത്തുള്ള ഈ വിമാനത്താവളത്തെ എയര്‍ബേസായി ഉപയോഗിക്കാനാവും. എന്ന് മാത്രമല്ല, ബംഗ്ലാദേശിനെക്കൊണ്ട് ഈ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിക്കാന്‍ ചൈനയ്‌ക്ക് സാധിക്കും. 1965ല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്തായ സിലിഗുരിയെ വെട്ടിമാറ്റി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ചൈനയെയും ബംഗ്ലാദേശിനെയും നേപ്പാളിനെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ പാകിസ്ഥാന്റെ ശ്രമം.
ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുതിയൊരു ഭീഷണിയായി ചൈന പിന്തുണ നല്‍കുന്ന തീസ്ത നദീപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ഒക്ടോബര്‍ 19ന് നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനം ആശങ്കയുണര്‍ത്തുന്നു. ഈ പദ്ധതി നടപ്പാക്കപ്പെട്ടാല്‍ അത് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെ ഇന്ത്യമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയെ ബാധിച്ചേക്കും.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. പ്ലക്കാര്‍ഡുകളും പന്തവും പിടിച്ച് അവര്‍ മിനാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
തീസ്ത നദിയില്‍ നിന്നും ബംഗ്ലാദേശിന് അര്‍ഹമായ ജലം കിട്ടാന്‍ ഈ പദ്ധതി നടപ്പാക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഇന്ത്യയിലെ സിക്കിമില്‍ നിന്നും ആരംഭിച്ച് ബംഗാളിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് പോകുന്ന നദിയാണ് തീസ്ത. പിന്നീട് ബംഗ്ലാദേശില്‍ ഇത് ബ്രഹ്മപുത്ര നദിയുമായി ചേരുന്നു.
ബംഗ്ലാദേശിലെ രംഗപൂര്‍ ഡിവിഷനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു പ്രകടനത്തില്‍. ഇവര്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയത്. ചൈന പിന്തുണയ്‌ക്കുന്ന തീസ്ത പദ്ധതി നടപ്പാക്കിയാല്‍ വടക്കന്‍ ബംഗ്ലാദേശില്‍ കൃഷി മെച്ചപ്പെടുമെന്നും ധാരാളം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നും മറ്റുമുള്ള കഥകളാണ് എതിരാളികള്‍ ചമച്ചിരിക്കുന്നത്. ബംഗ്ലാദേശ് വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള മറ്റൊരു ഗൂഢാലോചനയുടെ തുടക്കമായി വേണം ഇതിനെ കാണാന്‍.
















