ഭോപ്പാൽ ; ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കിയ മൊഹ്‌സിൻ ഖാന്റെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി . മഹു-ഗാവ് മുനിസിപ്പൽ കൗൺസിൽ പ്രദേശത്തെ മൊഹ്‌സിൻ-ഖാന്റെ രണ്ട് വീടുകൾ അധികൃതർ പൊളിച്ചു നീക്കി. പീഡനം, ബലാത്സംഗം, പോക്സോ ലംഘനങ്ങൾ, നിയമവിരുദ്ധമായ ലവ്-ജിഹാദ് , മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് മൊഹ്‌സിൻ-ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
എസ്‌ഡിഎം രാകേഷ് പർമർ, തഹസിൽദാർ വിവേക് സോണി, സിഎംഒ ചന്ദ്രശേഖർ സോണിസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കൗൺസിൽ സംഘം എത്തിയാണ് വീടുകൾ പൊളിച്ചു മാറ്റിയത്.
ഇസ്ലാമിക ലവ്-ജിഹാദ് ശൃംഖലയുടെ ഭാഗമായി ഹിന്ദു പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി നിർബന്ധിത മതപരിവർത്തനത്തിനിരക്കുകയായിരുന്നു മൊഹ്സിൻ ഖാൻ ചെയ്യുന്നത് . അവരുടെ സ്വകാര്യ വീഡിയോകൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാറുമുണ്ടായിരുന്നു . മൊഹ്‌സിൻ ഖാനെതിരെ ക്രിമിനൽ പരാതികൾ വർധിച്ചതോടെയായിരുന്നു നടപടി. വർദ്ധിച്ചുവരുന്ന ഒരു പരമ്പരയെ തുടർന്നാണ് പൊളിച്ചുമാറ്റൽ.
ഇൻഡോറിലെ തന്റെ ഷൂട്ടിംഗ് അക്കാദമിയിലെ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികൾ ഉൾപ്പെടെയുള്ള പരിശീലനാർത്ഥികളെ മൊഹ്‌സിൻ ലൈംഗികമായി ദുരുപയോഗം ചെയ്തു . അത്തരം പ്രവൃത്തികളുടെ വീഡിയോകൾ പകർത്തി അവരെ നിർബന്ധിത മതമാറ്റത്തിന് കൊണ്ടുപോകുകയും ചെയ്തിരുന്നു..
















