വാരണാസി ; വാരണാസിയിൽ ശ്രീരാമന് പൂജ നടത്തി മുസ്ലീം സ്ത്രീകൾ . വാരണാസിയിലെ ലംഹിയിലാണ് ശ്രീരാമ വിഗ്രഹത്തിന് മുന്നിൽ മുസ്ലീം സ്ത്രീകൾ ഒന്നു ചേർന്ന് ആരതി നടത്തിയത് . മുസ്ലീം മഹിളാ ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ആരതി. ദീപാവലി ദിനത്തിൽ, 19 വർഷമായി തുടർന്നുവരുന്ന പാരമ്പര്യം പിന്തുടരാൻ ഇത്തവണ ധാരാളം മുസ്ലീം സ്ത്രീകൾ എത്തിയിരുന്നു.
ജഗദ്ഗുരു ബാലക് ദേവാചാര്യയുടെ മാർഗനിർദേശപ്രകാരം, മുസ്ലീം സ്ത്രീകൾ അലങ്കാര തളികയിൽ വിളക്കുകൾ കത്തിച്ച് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾക്ക് ആരതി അർപ്പിച്ചു. എല്ലാവരും ഒരുമിച്ച് നസ്നീൻ അൻസാരി ഉറുദുവിൽ എഴുതിയ ശ്രീരാമ ആരതി ഭജൻ പാടി.
‘ നാമെല്ലാവരും സനാതനി ഹിന്ദുക്കളാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ പൂർവ്വികരാലും പാരമ്പര്യങ്ങളാലും ഐക്യപ്പെട്ടിരിക്കുന്നു. നമ്മുടെ ആരാധനാരീതി മാറ്റിയതുകൊണ്ട്, നമുക്ക് എങ്ങനെ നമ്മുടെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ഉപേക്ഷിക്കാൻ കഴിയും? രാമന്റെ വരവ് എന്നാൽ സന്തോഷം, സമൃദ്ധി, സമാധാനം, ദയ, സ്നേഹം, അനുകമ്പ, ബന്ധങ്ങൾ, മൂല്യങ്ങൾ, ഐക്യം, ത്യാഗം, ബഹുമാനം എന്നിവയാണ്. രാമന്റെ നാമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എങ്കിൽ, ഓരോ രാജ്യവും അതിന്റെ കുടുംബത്തെയും രാജ്യത്തെയും രക്ഷിക്കാൻ രാമന്റെ നാമത്തിന്റെ സമ്പത്ത് ശേഖരിക്കണം ‘ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് നസ്നീൻ അൻസാരി പറഞ്ഞു..
രാമൻ എവിടെ കാലുകുത്തുന്നുവോ അവിടെ രാമരാജ്യത്തിന്റെ സന്തോഷകരമായ അനുഭവം ഉണ്ടാകും. നമ്മൾ ശുദ്ധ ഇന്ത്യക്കാരാണ്, നമ്മുടെ വേരുകൾ സനാതനത്തിലാണ്. രാമന്റെ വരവ് എന്നാൽ കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനം, സ്നേഹത്തിന്റെ വളർച്ച, സേവന സംസ്കാരം എന്നിവയാണ്. നമ്മുടെ പൂർവ്വികരെ മറന്ന് അറബികളും തുർക്കികളും ആയി അഭിനയിക്കാൻ തക്ക നാണമില്ലാത്തവരല്ല നമ്മൾ . അങ്ങനെയാകാനും ഞങ്ങളില്ല ‘ എന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്ര കൗൺസിൽ അംഗം ഡോ. നജ്മ പർവീൺ പറഞ്ഞു.
















