കോഴിക്കോട്: പാളയം മാർക്കറ്റ് നഗരത്തിൽനിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടന വേളയിൽ കോഴിക്കോട് നഗരത്തെ സ്തഭേിപ്പിച്ചുകൊണ്ട് വ്യാപാരികളുടെ സമരം. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു ഉൾപ്പെടെ സമര രംഗത്തുണ്ട്. പിണറായി സർക്കാരിന്റെ സ്വകാര്യ വ്യക്തികളുമായുള്ള വഴിവിട്ട കരാറാണ് ഈ മാർക്കറ്റ് മാറ്റത്തിനു പിന്നിലെന്നാണ് പ്രതിഷേധ സമരം. സാമൂതിരി ഭരണകാലത്ത് സൈനിക താവളങ്ങളിലൊന്നായിരുന്ന ‘പാളയ’മാണ് ഇന്നത്തെ പാളയം ചന്ത.
66 വർഷമായി ഈ മാർക്കറ്റ് ഇവിടുണ്ട്. സൗകര്യങ്ങൾ കുറവെന്ന പേരിലാണ് മാറ്റുന്നത്. എന്നാൽ, പുതിയ മാർക്കറ്റ് സ്വകാര്യവ്യക്തിയുടെ സംരംഭമാണ്. ഇത് ബിഫടി സംവിധാന പ്രകാരമുള്ള നിർമ്മാണമാണ്. മാർക്കറ്റിന്റെ ശാസ്ത്രീയ സൗകര്യങ്ങൾ ഇല്ല. തുറന്ന മാർക്കറ്റ് വേണ്ടിടത്ത് അടച്ചുകെട്ടിയ മുറികളിലാണ് പുതിയ മാർക്കറ്റ്. ഈ സാഹചര്യത്തിൽ വൻ പരാജയമാകുമെന്നും നിലവിലെ മാർക്കറ്റ് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കാനുള്ള ഘട്ടംഘട്ടമായ നിർമാണമാണ് വേണ്ടതെന്ന് പാളയത്തെ വ്യാപാരികളും കച്ചവടക്കാരും തൊഴിലാളികളും വിവരിക്കുന്നു.
കല്ലുത്താൻ കടവിലെ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാൻ പോകുകയാണ്. കോർപ്പറേഷന്റെ അധീനതയിലുള്ള മാർക്കറ്റിനെ ഒഴിപ്പിച്ച് അവിടെ വൻ കമേഷ്യൽ കോംപ്ലക്‌സുകൾ നിർമ്മിക്കാനുള്ള ലക്ഷ്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുമ്പ് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ നിർമ്മാണ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യാഖ്യാനിച്ച് അവിടെനിന്നു മാറ്റുകയോ പുനർ നിർമ്മാണം നടത്തുകയോ വേണമെന്ന ആശയം അവതരിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ മാർക്കറ്റ് മാറ്റം എന്ന് കച്ചവടക്കാർ വ്യാഖ്യാനിക്കുന്നു.
എന്തുവന്നാലും പാളയം മാർക്കറ്റിൽനിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് പ്രതിഷേധ സമരക്കാർ വ്യക്തമാക്കുന്നത്.
















