Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

റഷ്യയിലെ കൽമീകിയയിലെ ഒരാഴ്ചത്തെ പ്രദർശനത്തിന് ശേഷം ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തിച്ചു

റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം, ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഭാരതത്തിന്റെ സ്വത്തായ ഈ തിരുശേഷിപ്പുകള്‍ ആചാരങ്ങളോടെയാണ് മടക്കിക്കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 09:30 pm IST
in Spiritual, World

ന്യൂദൽഹി: റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം, ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഭാരതത്തിന്റെ സ്വത്തായ ഈ തിരുശേഷിപ്പുകള്‍ ആചാരങ്ങളോടെയാണ് ഒരാഴ്ചത്തെ പ്രദര്‍ശനത്തിന് ശേഷം മടക്കിക്കൊണ്ടുവന്നത്.

2025 ഒക്ടോബർ 11 മുതൽ 18 വരെയായിരുന്നു പ്രദര്‍ശനം. അതിന് ശേഷം ലഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ഭാരത പ്രതിനിധി സംഘം ഞായറാഴ്ച കൽമീകിയയുടെ തലസ്ഥാനമായ എലിസ്റ്റയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

സാംസ്ക്കാരിക മന്ത്രാലയം, അന്താരാഷ്‌ട്ര ബുദ്ധമത കോൺഫെഡറേഷൻ (ഐബിസി), നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സ് (ഐജിഎൻസിഎ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനം, സമാനമായ ബുദ്ധമത പൈതൃകം ആഘോഷിക്കുന്നതിനും ഭാരതത്തിലെയും റഷ്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രദർശനത്തിന്റെ സമാപനം കുറിക്കുന്നതിനായി, “ബുദ്ധ ശാക്യമുനിയുടെ സുവർണ്ണ വിഹാരം” എന്നറിയപ്പെടുന്ന എലിസ്റ്റയിലുള്ള സെൻട്രൽ ടെമ്പിളിൽ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആദരണീയരായ സംന്യാസിമാരെയും ഭക്തരെയും അഭിസംബോധന ചെയ്യവെ, പരിപാടി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് ലെഫ്റ്റനൻ്റ് ഗവർണർ സിൻഹ വിവരിച്ചു.

“പരസ്പര ധാരണ വളർത്തുന്നതിനും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും സമാനമായ ആത്മീയ അനുഭവങ്ങളിലൂടെ ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയ്‌ക്ക് അടിവരയിടുന്നതായിരുന്നു ഈ പ്രദർശനം ,” ലെഫ്റ്റനൻ്റ് ഗവർണർ വ്യക്തമാക്കി.

ഭൗതിക അവശിഷ്ടങ്ങൾ തിരിച്ചെത്തിയെങ്കിലും, “കൽമീകിയയിലെ ഭഗവാൻ ബുദ്ധന്റെ ശാശ്വത സാന്നിധ്യം സാധകരെ ആത്മീയ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. കൽമീകിയയിലെ ജനങ്ങൾക്ക് സന്തോഷവും ആത്മീയ സാഫല്യവും പകർന്ന കഴിഞ്ഞ ഒരാഴ്ചക്കാലത്തെ “ചരിത്രപരവും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ” കാലഘട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തന്റെ പ്രസംഗത്തിൽ, ഭഗവാൻ ബുദ്ധന്റെ ദർശനങ്ങളുടെ കാലാതീതമായ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കവേ, കാരുണ്യം, ജ്ഞാനം, നീതി എന്നീ തത്വങ്ങളിൽ അടിയുച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ മാനവരാശിയോട് ലഫ്റ്റനൻ്റ് ഗവർണർ സിൻഹ ആഹ്വാനം ചെയ്തു. “ദയാപൂർണ്ണവും, എല്ലാ വിവേചനങ്ങളിൽ നിന്നും മുക്തവും, മനുഷ്യനും പ്രകൃതിയും സമരസപ്പെട്ട് ജീവിക്കുന്നതുമായ ഒരു ലോകം നാം കെട്ടിപ്പടുക്കണം. ബുദ്ധ ദർശനങ്ങൾ മാനവ രാശിക്ക് ഈ ദിശയിൽ വഴികാട്ടിയായി വർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഭാരതവും റഷ്യയും തമ്മിലുള്ള സാംസ്‌ക്കാരികവും ആത്മീയവുമായ വിനിമയങ്ങൾ പ്രധാന മുൻഗണനയായി തുടരുന്നുവെന്നും”, “സമാധാനം, ആത്മീയ ചിന്ത, സാനുകമ്പ ജീവിതം എന്നീ ശാശ്വത മൂല്യങ്ങളിലുള്ള സമാനമായ വിശ്വാസത്തെ” അടിസ്ഥാനമാക്കിയുള്ളതാണ് അതെന്നും, പരിപാടിയുടെ നയതന്ത്ര പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ലെഫ്റ്റനൻ്റ് ഗവർണർ പറഞ്ഞു.

പവിത്രമായ തിരുശേഷിപ്പുകളുടെ വിജയകരമായ പ്രദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായകമായി. ഭാവി തലമുറകൾക്ക് സമാധാനവും ആത്മീയ ഉണർവ്വും പകരുന്ന സമാന പൈതൃകവും പൊതുദർശനവും പ്രദർശനം ശക്തിപ്പെടുത്തി.

Tags: Kalmyk peopleBuddha relicsMahayan BuddhismManoj SinhaRussiaazadi ka amrit mahotsavKalmikiyandia's Ministry of Culture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.