കൊപ്പൽ : ആർഎസ്‌എസിനെ പിന്തുണയ്‌ക്കുന്നവർ ദേശവിരുദ്ധരാണെന്ന് മന്ത്രി ശിവരാജ് തങ്കദഗിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ആർഎസ്‌എസ് പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനെ ചൊല്ലി കോൺഗ്രസും ബിജെപിയും ഹിന്ദു സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഹിന്ദു അനുകൂല സംഘടനകളും, ഹിന്ദുക്കളും പ്രസ്താവനയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. കൊപ്പലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ശിവരാജ് തങ്കദഗിയുടെ പരാമർശം . “ആർഎസ്‌എസിനെ അംഗീകരിക്കുന്ന ഏതൊരാളും ദേശവിരുദ്ധനാണ്. അവർ ഗാന്ധിയെയും ബസവണ്ണയെയും ബുദ്ധനെയും അംഗീകരിക്കുന്നില്ല. എല്ലാവരും ബസവണ്ണയെ അംഗീകരിക്കുന്നു. എന്നാൽ ആർഎസ്‌എസ് അവരെ അംഗീകരിക്കുന്നില്ല,” എന്നാണ് മന്ത്രി പറഞ്ഞത്.
മോദി, അശോക്, യത്നാൽ എന്നിവരെല്ലാം പറയുന്നത് അവർ ആർഎസ്‌എസ് ആണെന്നാണ്. ഏത് കോണിൽ നിന്നാണ് ഞങ്ങൾ ഒരു ദേശസ്നേഹ സംഘടനയാണെന്ന് പറയുന്നത്. അവർ സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെട്ടിരുന്നോ? ആർഎസ്‌എസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആർഎസ്‌എസ് ഒരു വർഗീയ സംഘടനയാണ്. അതൊരു ദേശസ്‌നേഹ സംഘടനയല്ല. ഞാൻ ഇത് വളരെ വ്യക്തമായി പറയുന്നു. ഇതിൽ ഒരു അവ്യക്തതയുമില്ല. ഘോഷയാത്രയിൽ പതാകയില്ലാത്തത് എന്തുകൊണ്ട്? ഏത് അർത്ഥത്തിലാണ് നിങ്ങൾ ദേശസ്‌നേഹിയാകുന്നത്.
മോദി ആർ.എസ്.എസിൽ നിന്നാണ് വന്നതെങ്കിൽ, അദ്ദേഹം ഒരു ദേശസ്നേഹിയാണോ? മുമ്പ് മൂന്ന് തവണ ആർ.എസ്.എസ് നിരോധിച്ചിരുന്നു. ഞങ്ങൾ അത് നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് അധികാരമില്ല. നിരോധനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ‘ ഇത്തരത്തിലാണ് ശിവരാജ് തങ്കദഗിയുടെ പ്രസ്താവന.
















