തൃശൂർ: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ദിവസങ്ങളോളം വൈകിപ്പിച്ചത് വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്താതിരിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി മുൻ പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റായ എ. പത്മകുമാറും അന്നത്തെ പ്രസിഡൻ്റായിരുന്ന വാസുവും അറിഞ്ഞുകൊണ്ടാണ് ശബരിമലയില്‍ ഈ സ്വര്‍ണ്ണ മോഷണം നടന്നതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സന്തതസഹചാരിയും വിശ്വസ്തനുമായ പത്മകുമാറിന് ഈ കൊള്ളയില്‍ വ്യക്തമായ പങ്കുണ്ട്. ശബരിമലയില്‍ നടന്നത് ഒരു ഒറ്റപ്പെട്ട മോഷണമല്ല, മറിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആസൂത്രിതമായി കൊള്ളയടിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ്. പത്മകുമാറും വാസുവും അറിഞ്ഞുകൊണ്ട് കൊള്ള നടന്നിട്ടുണ്ടെങ്കില്‍, അതിനു മുകളിലുള്ള നേതാക്കന്മാര്‍ അറിയാതെ ഇത് സംഭവിക്കില്ല.
ടിപ്പു സുല്‍ത്താന്‍ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതെങ്കില്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ തന്റെ അനുയായികളെ ഉപയോഗിച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ്. ഇത് ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം മാത്രമല്ല, മൊത്തത്തിലുള്ള സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടാന്‍ പോവുകയാണ്. പരല്‍ മീനുകളെ മാത്രം പിടിച്ച് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് അടിയന്തരമായി ഈ കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാരണം, ഈ കേസില്‍ ഉള്‍പ്പെട്ട ഉന്നത രാഷ്‌ട്രീയ നേതാക്കളെ സംസ്ഥാന ഏജന്‍സികള്‍ക്ക് തൊടാന്‍ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
















