ന്യൂദൽഹി: വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ‘യാത്രാ വണ്ടികൾക്കുമാത്രമായ ഇടനാഴികൾ’ നിർമ്മിക്കുന്നതിലാണ് ഭാരതീയ റയിൽവേ അടുത്തതായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
350 കിലോമീറ്റർ വേഗത്തിനും 320 കിലോമീറ്റർ പ്രവർത്തന വേഗത്തിനും പറ്റുന്ന സമർപ്പിത പാസഞ്ചർ ഇടനാഴികൾ രൂപകൽപ്പന ചെയ്യുമെന്നും ഇത് പൂർണ്ണമായും തദ്ദേശീയമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഭാരതീയ കമ്പനികൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം ഘട്ടത്തിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന വിതരണക്കാർക്കും നിർമ്മാതാക്കൾക്കും മന്ത്രി മുന്നറിയിപ്പ് നൽകി; കരിമ്പട്ടികയിൽ പെടുത്തുന്നതുമാത്രമല്ല, അത്തരം കമ്പനികൾക്ക് ഈ മേഖലയിൽ ഭാവിയിൽ പ്രവർത്തനം തന്നെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ റയിൽവേ ബോർഡ് ചെയർമാന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.
അന്താരാഷ്‌ട്ര റയിൽവേ ഉപകരണ പ്രദർശനം ഉദ്ഘാടനം ചെയ്ത വേളയിൽ വ്യവസായ പ്രമുഖരുമായി മന്ത്രി സംവാദം നടത്തി. റയിൽവേ കൂടുതൽ ശ്രദ്ധവയ്‌ക്കുന്ന മൂന്ന് പ്രധാന ശ്രദ്ധാകേന്ദ്രങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു: 1. യാത്രക്കാർക്കും അവരുടെ സുഖസൗകര്യങ്ങൾക്കും മികച്ച സേവനം നൽകുക,
2. സുരക്ഷ ഉറപ്പാക്കുക, 3. അടുത്ത 25 വർഷത്തേക്കെങ്കിലും ദേശീയ ഗതാഗതത്തെ സജ്ജമാക്കുക.
















