കൊച്ചി: ലഹരിമരുന്ന് നൽകി ബോധംകെടുത്തിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി ( 27 ), എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയിുടെ പരാതിയിലാണ് കളമശേരി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾ എംഡിഎംഎയും കഞ്ചാവും നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മുമ്പ് കോളജ് അധ്യാപികയായിരുന്ന യുവതിയുടെ പരാതി.നിരവധി തവണ പീഡനത്തിന് ഇരയായെന്നും, പ്രതികൾ ഒരുമിച്ചും അല്ലാതെയും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനി കളമശേരി പൊലീസിൽ പരാതി നൽകിയത്.
നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റുകളിൽ കൊണ്ടുപോയി നിർബന്ധിപ്പിച്ച് എംഡിഎംഎയും കഞ്ചാവും നൽകുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ലഹരി ഉപയോഗിച്ചതോടെ ബോധം പോയ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ കോളജിൽ അധ്യാപികയായിരുന്നു പരാതിക്കാരിയായ യുവതി. യൂസ്ഡ് കാർ വിൽപ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികൾ.
















