ന്യൂദൽഹി: കട്ടിങ് സൗത്ത് എന്ന രാഷ്‌ട്ര വിഘടന പ്രവർത്തന ഗ്രൂപ്പിനെതിരെ ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരായ ഹർജി ദൽഹി കോടതി തള്ളി. ന്യൂസ് മിനിറ്റ് എഡിറ്റർ
ധന്യ രാജേന്ദ്രനാണ് ജന്മഭൂമിക്കെതിരായി മാനനഷ്ട കേസിന് ഹർജി നൽകിയത്.
കട്ടിങ് സൗത്ത് എന്ന പേരിൽ ഭാരതത്തെ തെക്കേ ഭാഗമെന്ന് വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭൂപടത്തിൽ വ്യത്യസ്തമായി കാണിച്ചു കൊണ്ട്, നടത്തിയ വിഘടന സ്വഭാവമുള്ള കൊച്ചിയിൽ നടത്തിയ പരിപാടിയെ സംബന്ധിച്ച് ജന്മഭൂമി, ജനം ടി.വി മുതലായ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തക്കെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ദൽഹി ഹൈക്കോടതിയിൽ കൊടുത്ത കേസാണ് തള്ളിയത്.
ജന്മഭൂമിക്കുവേണ്ടി അഡ്വ. ജോജോ ജോസ് നൽകിയ അന്യായം നീക്കൽ ഹർജിയിലാണ് (Plaint Rejction Application) ഹൈക്കോടതി വിധി പറഞ്ഞത്. പ്രസ്തുത അന്യായം ദൽഹി ഹൈക്കോടതിയിൽ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
















