വാഷിങ്ടൺ: അമേരിക്കയിലെ മുൻ ദേശീയ സുരക്ഷാ കൗൺസിൽ അംഗവും കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെല്ലോയായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിലായത് ക്ലാസിഫൈഡ് രേഖകൾ അനധികൃതമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയതിനുമുള്ള കുറ്റാരോപണങ്ങളെ തുടർന്ന്. 64 വയസ്സുള്ള ഇന്ത്യൻ വംശജനനായ ടെല്ലിസ് അന്തർദേശീയ ബന്ധങ്ങളിൽ ഇന്ത്യയെ വിമർശനാത്മകമായ രീതിയിൽ സമീപിക്കാറുള്ള പ്രമുഖ ശബ്ദമാണ്,
ഇന്ത്യ റഷ്യയുമായും ഇറാനുമായും നിലനിർത്തുന്ന ബന്ധങ്ങൾ രാജ്യത്തിന്റെ ദീർഘകാല തന്ത്രലക്ഷ്യങ്ങളോടും, പ്രത്യേകിച്ച് അമേരിക്കയോടുള്ള ബന്ധത്തിനോടും പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയുടെ സൈനിക-ശക്തിയെ സമീപകാലത്ത് തുല്യമായി നേരിടാൻ ഇന്ത്യക്കു കഴിയില്ലെന്ന തുല്യമായി നേരിടാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം ഫോറൻ അഫയേഴ്‌സ് മാസികയിൽ അവസാനമായി പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയത്
ജോർജ് ഡബ്ല്യു. ബുഷ് ഭരണകാലത്ത് അദ്ദേഹം യു.എസ്.–ഇന്ത്യ സിവിൽ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു ഇടപാടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ടെല്ലിസ് ഗൂഢലേഖനങ്ങൾ പ്രിന്റ് ചെയ്ത് വീട്ടിൽ സൂക്ഷിച്ചു, കൂടാതെ ചൈനീസ് ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എഫ്ബിഐ നടത്തിയ തിരച്ചിൽ വീട്ടിൽ 1,000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തുകയായിരുന്നു. ടെല്ലിസിന്റെ നീക്കങ്ങൾ സാധാരണ ഗവേഷണ പ്രവർത്തനങ്ങളെന്ന് കാണാനാകാത്ത വിധം, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പ്രതിരോധത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.
കുറ്റക്കാരനായി തെളിഞ്ഞാൽ ടെല്ലിസിന് 10 വർഷം ജയിൽ ശിക്ഷയും 2.5 ലക്ഷം ഡോളർ പിഴയും നേരിടേണ്ടിവരും.
സെപ്റ്റംബർ 25-നാണ് എഫ്ബിഐയുടെ നിരീക്ഷണം ആരംഭിച്ചത്. അന്ന് വൈകുന്നേരം ടെല്ലിസ് വെർജീനിയയിലെ അലക്സാൻഡ്രിയയിൽ സ്ഥിതിചെയ്യുന്ന പെന്റഗൺ ഓഫീസിലെ സെൻസിറ്റീവ് കമ്പാർട്ട്മെന്റഡ് ഇൻഫർമേഷൻ ഫസിലിറ്റി (SCIF) പ്രവേശിക്കുന്നതും ടോപ്പ് സീക്രട്ട് രേഖകൾ പ്രിന്റ് ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ പകർത്തി.
ഒക്ടോബർ 11-ന് എഫ്ബിഐ വെർജീനിയയിലെ വിയന്നായിലുള്ള ടെല്ലിസിന്റെ വീട്ടിൽ കോടതി ഉത്തരവിന്മേൽ തിരച്ചിൽ നടത്തി.
വീട്ടിൽ ലോക്കുചെയ്ത കാബിനറ്റുകളിൽ, ടേബിളിൽ, അറ്റികെട്ടാത്ത ബേസ്മെന്റിൽ കിടക്കുന്ന മൂന്ന് വലുതായ മാലിന്യ ബാഗുകളിലായി 1000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തി.
ടെല്ലിസ് വർഷങ്ങളായി വെർജീനിയയിലെ ഫെയർഫാക്സിലെ ഒരു റെസ്റ്റോറന്റിൽ ചൈനീസ് സർക്കാരിന്റെ പ്രതിനിധികളുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കണ്ടെത്തി. സെപ്റ്റംബർ 15-ന് നടന്ന ഒരു വിരുന്നിൽ അദ്ദേഹം ഒരു മഞ്ഞ കളർ കവറിൽ എന്തോ കൊണ്ടുവന്ന് തിരികെ അതില്ലാതെ മടങ്ങിയതായി ദൃക്സാക്ഷ്യങ്ങളുണ്ട്. ചില അവസരങ്ങളിൽ ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് ഗിഫ്റ്റ് ബാഗുകൾ നൽകി.
ഒക്ടോബർ 11-ന് വീട്ടിൽ തിരച്ചിലിന് പിന്നാലെയാണ് ടെല്ലിസ് അറസ്റ്റിലായത്. ആ ദിവസം തന്നെ അദ്ദേഹം റോമിലേക്കുള്ള വിമാനയാത്രക്ക് തയ്യാറായിരുന്നതായി സത്യവാങ്മൂലം പറയുന്നു.
എഫ്ബിഐയുടെ സത്യവാങ്മൂലം പ്രകാരം ടെല്ലിസ് ഫെഡറൽ നിയമം ലംഘിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകൾ മനപൂർവ്വം സൂക്ഷിച്ചു.
“











