മൊറാദാബാദ് : ഉത്തർപ്രദേശിൽ പട്ടികജാതിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് മതം മാറ്റാൻ നിർബന്ധിച്ച കേസിലെ പ്രതി ഷദാബ് അലിയെ മൊറാദാബാദ് പ്രത്യേക ജഡ്ജി (എസ്‌സി-എസ്ടി ആക്ട്) സുരേന്ദ്ര കുമാർ തിങ്കളാഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവിന് പുറമെ പ്രതിക്ക് 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2022 ജൂലൈ 6 ന് മൊറാദാബാദ് മെട്രോപോളിസിലെ മുഗൾപുര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു യുവതി ഗൽഷാഹിദ് നിവാസിയായ ഷദാബ് അലിക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്. യുവതി നൽകിയ പരാതിയിൽ കമ്പ്യൂട്ടർ പഠിക്കാൻ മുഗൾപുര പ്രദേശത്തേക്ക് യുവതി പോകാറുണ്ടായിരുന്നു. പഠനത്തിന് ശേഷം കമ്പ്യൂട്ടർ അധ്യാപകൻ തന്നെ ഷദാബ് അലിയുടെ സ്ഥാപനത്തിൽ ജോലിക്ക് നിയമിച്ചു. ഏകദേശം എട്ട് വയസ്സ് കൂടുതലുള്ള ഷദാബ് യുവതിയോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഹിന്ദുമതത്തിലേക്ക് മതം മാറുമെന്ന് പ്രതി ഉറപ്പുനൽകിയ ശേഷം യുവതിയെ പ്രണയം നടിച്ച് വശത്താക്കി. 2021 ജൂൺ 30 ന്, പ്രതി തന്നെ വിവാഹം കഴിക്കാനും തന്റെ മതത്തിലേക്ക് പരിവർത്തനം ചെയ്യാനും ഗാസിയാബാദിലെ ഒരു ക്ഷേത്രത്തിലേക്ക് യുവതിയെ കൊണ്ടുപോയി. അന്നേ ദിവസം പ്രതി യുവതിയെ ഗാസിയാബാദിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു. അവിടെ വച്ച് തണുത്ത പാനീയം നൽകി യുവതിയെ ബോധരഹിതയാക്കി ശേഷം ബലാത്സംഗം ചെയ്തു.
ഇര ബോധം വീണ്ടെടുത്ത് പ്രതിഷേധിച്ചപ്പോൾ പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് സമാധാനിപ്പിച്ചു. എന്നിരുന്നാലും അയാൾ യുവതിയെ വിവാഹം കഴിച്ചില്ല. ഇതിനുശേഷം പ്രതി യുവതിയെ മതം മാറ്റി വിവാഹം കഴിക്കുമെന്ന് അവളുടെ കുടുംബത്തിന് ഉറപ്പ് നൽകി. അയാൾ വീണ്ടും യുവതിയെ തന്റെ സ്ഥാപനത്തിൽ നിയമിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാൾ ഇരയെ ബറേലിയിൽ കൂട്ടിക്കൊണ്ട് പോയി വീണ്ടും ബലാത്സംഗം ചെയ്തു.
തുടർന്ന് അയാൾ യുവതിയെ ഗാസിയാബാദിലേക്കും ദൽഹിയിലേക്കും കൊണ്ടുപോയി അവിടെ വെച്ചും ബലാത്സംഗം ചെയ്തു. ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ അയാൾ ഇരയെ സമ്മർദ്ദത്തിലാക്കി, എന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് അയാൾ യുവതിയോട് പറഞ്ഞു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
ഈ കേസിൽ പ്രതിക്കെതിരെ ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം, എസ്‌സി/എസ്ടി നിയമം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് പ്രത്യേക ജഡ്ജി (എസ്‌സി/എസ്ടി നിയമം) സുരേന്ദ്ര കുമാർ കോടതിയിൽ കേസ് പരിഗണിക്കുകയും പ്രതിയായ ഷദാബ് അലിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
















