Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റിയെ മാത്രം പ്രതിയാക്കാന്‍ നീക്കം; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴിമാറ്റം സംശയകരം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 12, 2025, 12:06 pm IST
in Kerala

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഉപയോഗിച്ചാണ് ചെമ്പുപാളിയില്‍ പ്ലേറ്റിങ് നടത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പുതിയ മൊഴി സംശയാസ്പദം. ദേവസ്വം ഉന്നതരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദമാണ് ആദ്യ മൊഴിയില്‍ നിന്നു കമ്പനി മലക്കം മറിയാന്‍ കാരണമെന്നാണ് സൂചന.

നേരത്തേ കമ്പനി പറഞ്ഞത് തങ്ങളുടെ പക്കലെത്തിയത് പുതിയ ചെമ്പു പാളിയായിരുന്നെന്നാണ്. സ്വര്‍ണം പൂശിയതോ പൊതിഞ്ഞതോ ആയ തകിടില്‍ പുതുതായി പൂശാനുളള വൈദഗ്ധ്യം തങ്ങള്‍ക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് കമ്പനിയിലെത്തിയതെന്നും പുറത്തുനിന്നു വിദഗ്ധരെയെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു മാറ്റുകയായിരുന്നെന്നുമാണ് കമ്പനിയുടെ തിരുത്തിയ മൊഴി.

വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ ഒരുഭാഗം പൂശാനുപയോഗിച്ചു. അതിനു പ്രതിഫലമായി 104.243 ഗ്രാം സ്വര്‍ണം കമ്പനിയെടുത്തു. ബാക്കി 474.9 ഗ്രാം സ്വര്‍ണം പോറ്റിയുടെ പ്രതിനിധി കല്‍പേഷിന് കൈമാറിയെന്നും കമ്പനി പറയുന്നു.

ശബരിമലയില്‍ നിന്നുള്ള പാളികളാണ് കമ്പനിയിലെത്തിച്ചതെന്ന് ഇപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കുമ്പോള്‍ എന്തുകൊണ്ടാണ് ആദ്യമൊഴി തിരുത്തിയതെന്ന് കമ്പനി വ്യക്തമാക്കണം. കമ്പനി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണമനുസരിച്ചാണെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് പ്രതി. ദേവസ്വം അധികൃതര്‍ക്കോ ജീവനക്കാര്‍ക്കോ സ്വര്‍ണക്കൊള്ളയില്‍ വലിയ പങ്കില്ല. ദേവസ്വത്തിന് പങ്കുണ്ടെന്നു വന്നാല്‍ അത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ ബാധിക്കും. അതിനാല്‍ ഉന്നതതല സ്വാധീനം മൊഴിമാറ്റത്തിന് കാരണമായോ എന്നത് ഭക്തരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ദ്വാരപാലക ശില്‍പത്തില്‍ നിന്നഴിച്ചെടുത്ത 14 പാളികളിലും ഒരുതരി സ്വര്‍ണമില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴും പറയുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ആദ്യമൊഴിയും ദേവസ്വം മഹസറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴിയും ഇത് ശരിവയ്‌ക്കുന്നു. പൂശിയ ശേഷം അധികം വന്ന 474.9 ഗ്രാം സ്വര്‍ണം തിരികെ പോറ്റിക്ക് നല്കിയതായും കമ്പനി പറയുന്നു. ഏകദേശം 60 പവന്‍ സ്വര്‍ണമാണിത്.

എന്നാല്‍ കട്ടിളപ്പാളികള്‍, വാതില്‍പ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ തൂക്കം എത്രയെന്ന കൃത്യമായ കണക്ക് ഇനിയും പുറത്തുവരണം.

സ്വര്‍ണക്കൊള്ളയിലെ ദേവസ്വം വിജിലന്‍സ് കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മറിച്ചൊരു റിപ്പോര്‍ട്ട് വരാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം ഇനിയും ശക്തമാകാം. ബിജെപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂ.

Tags: PN Unnikrishnan PottySabarimala ControversySmart Creationsദ്വാരപാലക ശില്പങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്യും

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും അന്വേഷണ പരിധിയിലേക്ക് വരും

Kerala

ശബരില സ്വര്‍ണക്കൊള്ള: ആര്‍.ജി. രാധാകൃഷ്ണന്റേത് ഗുരുതര വീഴ്ച; ചോദ്യംചെയ്യാന്‍ ഇനിയും നിരവധി പേര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സും ഗോവര്‍ദ്ധനും നാഗേഷും സംശയ നിഴലില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ദ്ധന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നിരവധി സംശയങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.