തിരുവനന്തപുരം: ഇന്നലെവരെ പ്രിയപ്പെട്ട വിശ്വസ്തനായ കരാറുകാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇന്ന് ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന് ‘അവൻ’ആയി. ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഈ കൂറുമാറ്റം മന്ത്രിവാസവൻ പരസ്യമാക്കിയത്. പിണറായി ഭരരണണത്തിൽ ദേവസ്വം വകുപ്പിന്റെ മന്ത്രിമാർ മാറിമാറിവന്നിട്ടും ശബരിമലയിലെ വിശ്വസ്തനായ കരാറുകാരനായിരുന്നു ഉണ്ണിക്കൃഷ്ണൻപോറ്റി. ഇന്നലെ പോറ്റിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതോടെ പോറ്റി മന്ത്രിവാസവനുംകൂട്ടർക്കും വെറുക്കപ്പെട്ട ‘അവൻ’ ആയി.
കോടതിക്കും സർക്കാരിനും ഒറ്റമനസ്സാനെണന്ന വിചിത്ര നിലപാടും വാസവൻ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഈ തരത്തിൽ പ്രസ്താവന. ആറാഴ്ചയ്‌ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ടുകൊടുക്കാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ടുവരട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, വാസവൻ പറഞ്ഞു. ഇഡി അല്ല ആര് അന്വേഷിച്ചാലും സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ വിശദീകരണങ്ങൾക്കു ശേഷമാണ് മന്ത്രി ‘കൂറുമാറ്റം’ പ്രഖ്യാപിച്ചത്. ”പത്തുപേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. അതിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. ‘അവനാണ്’ആദ്യം പരാതിപ്പെട്ടത്. ‘അവന്റെ’ വീട്ടിൽനിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. വരട്ടെ റിപ്പോർട്ടുവരട്ടെ,” മന്ത്രി പറഞ്ഞു.
















