മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അന
ശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് തീരുമാനം.
ഇനി ഒരു അറിയിപ്പ് വരെ ക്ലാസുകള്‍ ഉണ്ടാകില്ല.ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാമ്പസിനുള്ളിൽ സംഘര്‍ഷം ഉണ്ടായത്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് ക്യാമ്പസ് അടച്ചിടുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഡിപാർട്ട്മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് സർവകലാശാല കാമ്പസിനുള്ളിൽ സംഘർഷം തുടങ്ങിയത്.എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് പറയുന്നു. റിട്ടേണിങ് ഓഫീസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഇന്നലെ ഉണ്ടായത്. സംഘർഷത്തിനിടെ വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്സിന്റെ വാതിലടക്കം തകർന്നിരുന്നു.20 ലേറ പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് സർവ്വകലാശാല കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ വിസി തീരുമാനിച്ചത്.
















