ലക്നൗ : മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ എന്ന പതിക്കുന്നതായി പരാതി. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കലാപത്തിനിടയായ “ഐ ലവ് മുഹമ്മദ് ‘ വിവാദത്തിനു പിന്നാലെയാണ് പുതിയ പരാതി. “ഐ ലവ് പിഗ്“ പോസ്റ്ററുകൾക്കെതിരെ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങൾ രംഗത്ത് വന്നു. മതവികാരം ഇളക്കിവിടാനും സാമുദായിക ഐക്യം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് അവർ ആരോപിക്കുന്നത്.
പോസ്റ്ററുകൾ കണ്ടയുടനെ, ഇസ്ലാമിസ്റ്റുകൾ സ്ഥലത്ത് തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കി . “ഈ പോസ്റ്ററുകൾ നമ്മുടെ വിശ്വാസത്തെ അപമാനിക്കാനും വിദ്വേഷം ജനിപ്പിക്കാനുമാണ് ഉദ്ദേശിച്ചത്. പോലീസ് ഇത് പ്രവർത്തിക്കണം, അല്ലെങ്കിൽ സാഹചര്യം നിയന്ത്രണാതീതമായേക്കാം,” പ്രതിഷേധക്കാർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയും പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
അതേസമയം പോസ്റ്ററുകൾ ഒട്ടിച്ചവരെ പറ്റി തങ്ങൾക്കറിയില്ലെന്നാണ് നാട്ടുകാരുടെ നിലപാട് . മാത്രമല്ല ‘ ഭരണഘടന ഓരോ പൗരനും ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ആരെ സ്നേഹിക്കണം അല്ലെങ്കിൽ എങ്ങനെ പ്രകടിപ്പിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് എന്ന് മുൻപ് ഐ ലൗ മുഹമ്മദ് വിവാദമുയർന്നപ്പോൾ ഇസ്ലാമിസ്റ്റുകൾ തന്നെ പറഞ്ഞതാണെന്നും, പുതിയ പരാതിയിലും അത് ഓർക്കണമെന്നുമാണ് നാട്ടുകാരടക്കം പറയുന്നത് .
“ഇത് വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമാണ്. ആരെങ്കിലും ഒരു പന്നിയോട് സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ ഇഷ്ടമാണ്; അതിൽ എതിർക്കേണ്ട ഒന്നുമില്ല.” എന്ന് നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് നേതാവ് സന്തോഷ് ശർമ്മയും രംഗത്തെത്തി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ‘പന്നികളെയും പാകിസ്ഥാനികളെയും അനുവദിക്കില്ല’ എന്ന പോസ്റ്ററുകൾ ഇൻഡോറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ഒരു പന്നിക്കൊപ്പം പാകിസ്ഥാൻ ആർമി മേധാവിയുടെ ചിത്രവും ഉണ്ടായിരുന്നു
















