Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലുശ്ശേരിക്കോട്ട ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടു; മുന്‍ എക്‌സി. ഓഫീസറെ വിളിച്ചുവരുത്തി പരിശോധന നടത്തിയത് 20 മാസത്തിന് ശേഷം

ടി.കെ. ബിജീഷ്‌കുമാര്‍ by ടി.കെ. ബിജീഷ്‌കുമാര്‍
Oct 7, 2025, 12:15 pm IST
in Kerala, Kozhikode

ബാലുശ്ശേരി (കോഴിക്കോട്): ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ മോഷണത്തിന് പിന്നാലെ ഉത്തര കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ ബാലുശ്ശേരിക്കോട്ട ശ്രീപരദേവതാ ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വിവരം. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ഉരുപ്പടികളില്‍ കുറവ് കണ്ടെത്തിയത്.

സ്ഥലംമാറി പോയ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്വര്‍ണവും വെള്ളിയും സൂക്ഷിച്ച ലോക്കറിന്റെയും മുറിയുടേയും താക്കോലുമായി വിളിച്ച് വരുത്താനായത് 20 മാസത്തിന് ശേഷമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചതായാണ് സൂചന. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതില്‍പ്പെട്ട നാലോ അഞ്ചോ സ്വര്‍ണ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. ഇത് ഏകദേശം 20 പവനോളം വരുമെന്നാണ് വിവരം. നഷ്ടമായ സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. സ്വര്‍ണം തിരിച്ചെത്തിക്കാന്‍ ദേവസ്വം വെരിഫിക്കേഷന്‍ ഓഫീസര്‍ എട്ടിന് അവസാന സമയം അനുവദിച്ചതായും വിവരമുണ്ട്.

2016ല്‍ ചുമതലയേറ്റ ബാലുശ്ശേരിക്കോട്ട ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം 2023 ഡിസംബറില്‍ കൊയിലാണ്ടി കൊല്ലം പിഷാരികാവിലേക്ക് മാറിയപ്പോള്‍ പകരം വന്ന എക്‌സി. ഓഫീസര്‍ക്ക് ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി ഉരുപ്പടികളുടേയും മറ്റും കണക്കുകള്‍ നല്‍കിയിരുന്നില്ല. അന്നത്തെ എക്‌സി. ഓഫീസര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കണക്കുകള്‍ നല്‍കിയില്ല. ഒരു വര്‍ഷത്തിനു ശേഷം ഈ എക്‌സി. ഓഫീസര്‍ മാറി മറ്റൊരാള്‍ ചുമതലയേറ്റു. ആറു മാസം ചുമതലയിലില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉരുപ്പടികള്‍ ലഭിക്കാത്തത് സംബന്ധിച്ച് ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇപ്പോള്‍ മൂന്നാമതായി എത്തിയ എക്‌സി. ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സപ്തം. 18ന് ആരോപണ വിധേയനായ എക്‌സി. ഓഫീസറെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി ദേവസ്വം വെരിഫിക്കേഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങളും മറ്റും പരിശോധിച്ചത്. ഈ പരിശോധനയിലാണ് സ്വര്‍ണ ഉരുപ്പടികളുടെ കുറവ് കണ്ടത്. തുടര്‍ന്ന് ഒക്ടോ. 3 ന് തന്നെ കുറവുള്ള സ്വര്‍ണം ക്ഷേത്രത്തില്‍ എത്തിക്കുമെന്ന് ആരോപണവിധേയനായ മുന്‍ എക്‌സി. ഓഫീസര്‍ ഉറപ്പ് നല്‍കിയിരുന്നു. പറഞ്ഞ ദിവസം സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്ന് 8 ന് എത്തിക്കാന്‍ വീണ്ടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ആരോപണവിധേയനായ എക്‌സി. ഓഫീസറെ 2024 മേയ് 29 ന് കൊല്ലം പി
ഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് ചാര്‍ത്തുന്ന സ്വര്‍ണം ഒഴികെ മറ്റുള്ളവ നാഷണലൈസ്ഡ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിക്കാറാണ് പതിവ്. സ്വര്‍ണത്തിന്റെ വിലക്കയറ്റവും ക്ഷേത്രങ്ങളിലെ ലോക്കര്‍ സുരക്ഷിതമല്ലാത്തതുമാണ് കാരണം. ബാങ്ക് ലോക്കറിന് വാടക കൂടുതലാണെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ചുമതലയുള്ള മറ്റ് ക്ഷേത്രങ്ങളിലെ ലോക്കറിലേക്ക് എക്‌സി. ഓഫീസര്‍മാര്‍ മാറ്റുന്നതും പതിവാണ്.

ബാലുശ്ശേരി കോട്ടയില്‍ പരദേവതക്ക് ചാര്‍ത്തുന്നത് അകത്തെ ലോക്കറിലും മറ്റുള്ളത് പുറത്തെ ലോക്കറിലുമാണ് സൂക്ഷിക്കാറുള്ളത്. ഇവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാത്തതിനു പിന്നിലും ദുരൂഹതയുണ്ട്. രണ്ടാഴ്ച മുമ്പ് പരിശോധന നടത്തിയ ക്ഷേത്രത്തിന്റെ പുറത്തെ ലോക്കറിലുള്ള സ്വര്‍ണം അടുത്ത ദിവസം തിരിച്ചെത്തിച്ചതാണെന്നും ആരോപണമുണ്ട്. പത്ത് വര്‍ഷത്തെ ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കെ സ്വര്‍ണം തിരിച്ചെത്തിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡും ശ്രമിക്കുന്നത് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരാതിരിക്കാനാണെന്നും ആരോപണമുണ്ട്. കേരളത്തിലെ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ബാലുശ്ശേരിക്കോട്ട പരദേവതാ ക്ഷേത്രം ഭക്തജനത്തിരക്കേറിയതും വന്‍ വരുമാനവുമുള്ള ക്ഷേത്രമാണ്.

Tags: Sabarimala templeMalabar Devaswom boardgold theftNorth KeralaBalusserygold ornaments missingBalussery Kotta Sreeparadevatha templekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു
Kerala

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.