കട്ടക്: ഒഡീഷയിലെ കട്ടക്കിൽ ദുർഗ്ഗാപൂജാ ഘോഷയത്ര തടസ്സപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷം നഗരത്തിലെ ബന്ദിലെത്തി. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്റർനെറ്റ് സേവനം നിയന്ത്രിച്ചിട്ടുണ്ട്.
സംഘർഷവും കലാപവും സാധ്യതയാണെന്നു കരുതി പോലീസ് സേന കർശനമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ചില സ്ഥലങ്ങളിൽ ഉണ്ടായ തീവെപ്പും തകർക്കലുകളും തടയാൻ പോലീസ് വെടിവെക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ കല്ലേറിലും തീവയ്‌പ്പിലും എട്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. ഇന്ന് ഘട്ടക്ക് ബന്ദ് നടക്കുകയാണ്.
ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ ആക്രമണത്തെത്തുടർന്ന് കട്ടക്ക് സംഘർഷ ഭരിതമാകുകയായിരുന്നു. സംഘർഷത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ദുഃഖം രേഖപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി വൈകി ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. നിമജ്ജന യാത്രയും വാദ്യഘോഷവും ഉറക്കം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സ്ഥലാവാസികളിൽ ചിലർ എതിർപ്പു പ്രകടിപ്പിച്ചതാണ് തുടക്കം. പതിവായി നിമജ്ജന ഘോഷയാത്ര എല്ലാ വർഷവും നടക്കുന്ന തീർത്ഥഘാട്ടിലേക്കുള്ള വഴിയും സമയമവുമായിരുന്നിട്ടും ഈ വർഷം നിമജ്ജനം തടയാൻ ലക്ഷ്യമിട്ട് ചിലർ ആസൂത്രിതമായി നടത്തിയ പ്രവർത്തനങ്ങളാണ് കുഴപ്പങ്ങൾക്ക് കാരണം. വെള്ളിയാഴ്ച രാത്രി-ശനിയാഴ്ച പുലർച്ചെയോടെയാണ് ആദ്യം സംഘർഷം ഉടലെടുത്തത്, ഝാൻജിരിമംഗള ഭഗവത് പൂജാ കമ്മിറ്റിയുടെ ഘോഷയാത്ര ദുർഗാദേവിയുടെ നിമജ്ജനത്തിനായി ദേബിഗഡയിലേക്ക് പോകുമ്പോൾ രണ്ടുമണിയോടെയാണ് തുടക്കം. ഘോഷയാത്രയ്‌ക്കൊപ്പം ഉച്ചത്തിലുള്ള വാദ്യഘോഷം കേൾക്കുന്നതിനെ നാട്ടുകാരിൽ ചിലർ എതിർത്തതാണ് ആരംഭം. ഇത് രണ്ട് വിഭാഗങ്ങൾക്കിടയിൽ ചൂടേറിയ തർക്കത്തിന് കാരണമായി. ദർഗ ബസാർ ജയിൽ റോഡിന് സമീപം ദുർഗ്ഗാപൂജാ ഘോഷയത്രയ്‌ക്ക് എതിരേ കല്ലുകളും ഗ്ലാസ് കുപ്പികളും എറിഞ്ഞതോടെ സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണാതീതമായി, പ്രദേശം സംഘർഷ മേഖലയാവുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തേണ്ടി വന്നു. കല്ലേറിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഋഷികേശ് ഖിലാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ഈ സംഭവത്തിനുശേഷം, വർഗീയ സംഘർഷം ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് പോലീസ് നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. ഞായറാഴ്ച, ഒരു സംഘടന ബൈക്ക് റാലി നടത്താൻ അനുമതി തേടി, എന്നാൽ മുമ്പത്തെ സംഘർഷത്തിന് ശേഷമുള്ള പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിച്ചു. ചിലർ റാലിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചു, ഇത് പോലീസുമായി പുതിയ ഏറ്റുമുട്ടലിന് കാരണമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ഒടുവിൽ ബലപ്രയോഗം നടത്തി, 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി, നഗരത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
കട്ടക്ക് ജില്ലാ മജിസ്‌ട്രേറ്റ് ദത്താത്രയ ഭൗസാഹെബ് ഷിൻഡെ യുടെ മേൽനോട്ടത്തിലാണ് നടപടികൾ.
















