പട്ന: ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി ഉയരുന്നു. കര്‍പൂരി താക്കൂര്‍ ജനനായകനായത് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നില്ലെന്നാണ് മോദി പറഞ്ഞത്.
തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ക്ഷണിച്ചുവരുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കുള്ള പരോക്ഷ വിമര്‍ശനമായിരുന്നു മോദിയുടെ ഈ വാക്കുകള്‍. “ജനങ്ങളാണ് കര്‍പൂരി താക്കൂറിനെ ജനനായകനായിക്കയത്” – മോദി പറഞ്ഞു. ഇതും ജനങ്ങളിലേക്ക് ഇറങ്ങാതെ, കിട്ടുന്ന അവസരങ്ങളില്‍ വിദേശയാത്രയ്‌ക്ക് പോകുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെയുള്ള മോദിയുടെ മറ്റൊരു ഒളിയമ്പായിരുന്നു. “ചിലര്‍ ജനനായകന്‍ എന്ന പദവി മോഷ്ടിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ ബീഹാറിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”-രാഹുലിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാഷ്‌ട്രീയത്തില്‍ ജനനായകനാകാനുള്ള വഴി പൂക്കള്‍ വിരിച്ച വഴിയല്ലെന്നും കല്ലും മുള്ളും നിറഞ്ഞ വഴിയാണെന്നും കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുകയായിരുന്നു മോദി. വിദ്യാര്‍ത്ഥികള്‍ മോദിയുടെ പ്രസംഗം സാകൂതം കേട്ടിരുന്നു.
ഒരൊറ്റ ബീഹാര്‍ സന്ദര്‍ശനത്തിലൂടെ തേജസ്വി യാദവിനെ വരെ വെറുപ്പിച്ച രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയിലാണ് ഒരു വേദിയില്‍ മോദിയുടെ അമ്മയെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. ഇതും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വലിയതോതില്‍ വിമര്‍ശനം ഉയരാന്‍ കാരണമാക്കി.
രണ്ട് തവണ ബീഹാർ മുഖ്യമന്ത്രി, എട്ട് തവണ ബീഹാർ നിയമസഭാംഗം, ഒരു തവണ ബീഹാറിന്റെ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു കർപൂരി ഠാക്കൂർ. 1988 ഫെബ്രുവരി 17ന് അദ്ദേഹം അന്തരിച്ചു. “ജനങ്ങള്‍ കര്‍പൂരി താക്കൂറിന് ജനനായക പദവി വെറുതെ നല്‍കിയതല്ല. അദ്ദേഹത്തിന്റെ ജീവിതം നോക്കിയതിന് ശേഷംനല്‍കിയതാണ്. “-മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
















