Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ സ്വര്‍ണക്കൊള്ള: ദേവസ്വം മാനുവല്‍ പരിഗണിച്ചില്ല ദേവഹിതം നോക്കിയതുമില്ല

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 5, 2025, 01:21 pm IST
in Kerala

പത്തനംതിട്ട: സന്നിധാനത്തു നിന്ന് 2019 ലും കഴിഞ്ഞ സപ്തംബറിലും ദ്വാരപാലക ശില്‍പം പൊതിഞ്ഞ പാളികളും പീഠങ്ങളും കടത്തിയത് ദേവഹിതം നോക്കാതെയും ദേവസ്വം മാനുവല്‍ മറികടന്നും.

1998-ല്‍ എന്‍. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്ന കാലത്താണ് വിജയ് മല്യ 18 കോടി ചെലവില്‍ ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. അന്ന് ദേവസ്വം മാനുവല്‍ അനുസരിച്ചും ദേവഹിതം അറിഞ്ഞ ശേഷവുമാണ് സന്നിധാനത്തെ മരാമത്ത് ഓഫീസിനു സമീപം നിര്‍മാണ ജോലികള്‍ നടത്തിയത്. എന്നാല്‍ 20 വര്‍ഷത്തിനു ശേഷം നിറം മങ്ങി എന്നു പറഞ്ഞ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയ്‌ക്ക് കൊടുത്തുവിടുമ്പോള്‍ ദേവപ്രശ്‌നം നടത്തി അനുജ്ഞ വാങ്ങിയില്ല.

ദേവചൈതന്യമുള്ള വസ്തുക്കള്‍ നിര്‍മാണത്തിനെടുക്കുമ്പോള്‍ അതിന് കൃത്യമായ നിഷ്ഠകള്‍ പാലിച്ചിരിക്കണമെന്ന് ദേവസ്വം മാനുവലിലുണ്ട്. നിര്‍മാണം സന്നിധിയില്‍ വെച്ചു തന്നെ നടത്തണം എന്നതാണ് പ്രധാനം. പണി തുടങ്ങുന്നതും നിര്‍ത്തുന്നതുമായ സമയം, പണിയുന്ന വസ്തു, പണി എത്ര പൂര്‍ത്തിയായി, എന്തൊക്കെ സാധനങ്ങള്‍ എടുത്തു എന്നീ കാര്യങ്ങള്‍ സ്‌പോട്ട് മഹസറില്‍ രേഖപ്പെടുത്തണം. ദിവസവും പണി തുടങ്ങും മുമ്പും ശേഷവും ഇക്കാര്യം രേഖപ്പെടുത്തണം.

നിര്‍മാണത്തിനായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തടസമില്ലെങ്കിലും സ്വര്‍ണ നിര്‍മിത വസ്തുവിന്റെ വലിപ്പം, തൂക്കം, എന്തിന് കൊണ്ടുപോകുന്നു, എപ്പോള്‍ തിരികെ എത്തിക്കും എന്നീ വിവരങ്ങള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുതല്‍ തന്ത്രി വരെയുള്ള അധികാരികള്‍ മഹസറില്‍ രേഖപ്പെടുത്തണം. ഇവയ്‌ക്ക് ദേവന്റെ അനുജ്ഞ ആവശ്യവുമാണ്. എത്ര നാളിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വസ്തു തിരികെ കൃത്യ സ്ഥലത്ത് സ്ഥാപിക്കും എന്ന കാര്യം വരെ അനുജ്ഞാപൂജയില്‍ വ്യക്തമാക്കിയിരിക്കണം. എന്നാല്‍ സ്വര്‍ണം അടങ്ങിയ ചെമ്പു പാളികളില്‍ ഏതെങ്കിലും നിര്‍മാണം നടത്തണമെങ്കില്‍ അത് ദേവനു മുന്നില്‍ തന്നെ ആയിരിക്കണമെന്നാണ് നിയമം. ഇതാണ് ശബരിമലയില്‍ ലംഘിച്ചത്.

ശബരിമലയിലെ മാത്രമല്ല എല്ലാ ദേവസ്ഥാനങ്ങളിലും സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികളുടെ ലിസ്റ്റ് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് മറ്റൊരു നിയമം. ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ഇത്തരം വസ്തുക്കള്‍ ദേവന് സമര്‍പ്പിച്ച ശേഷം അപ്പോള്‍ തന്നെ തിരുവാഭരണ രജിസ്റ്ററില്‍ കൊള്ളിക്കണം.

ഇതനുസരിച്ച് 1998-ല്‍ വിജയ് മല്യ ശ്രീകോവിലില്‍ ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞു സമര്‍പ്പിച്ച വസ്തുക്കളുടെ പൂര്‍ണ വിവരവും രജിസ്റ്ററില്‍ ഉണ്ടാകേണ്ടതാണ്. ഈ രജിസ്റ്റര്‍ എടുത്തു പരിശോധിച്ചാലേ ഇപ്പോള്‍ പുറത്തുവന്നതിലേറെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ.

 

Tags: Sannidhanamgold theftSabarimala ControversyDevaswom manual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

ശബരിമലയില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം സാധാരണക്കാര്‍ക്ക് വേണ്ടി:രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള : മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.