മുംബൈ : വ്യാഴാഴ്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിജയദശമി ആഘോഷം പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ട് വളരെ ആഡംബരത്തോടെയും പ്രകടനത്തോടെയും ആഘോഷിച്ചു . എന്നിരുന്നാലും നാഗ്പൂർ ജില്ലയിൽ നിന്നും ഒരു ഞെട്ടിക്കുന്ന സംഭവം നടന്നു. ദുർഗാ പന്തലിൽ സ്ഥാപിച്ചിരുന്ന വിഗ്രഹത്തോട് ഒരാൾ മോശമായി പെരുമാറി. ഇതിനെത്തുടർന്ന് പ്രതിയെ ഒരു പാഠം പഠിപ്പിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർ തെരുവുകളിലൂടെ കുറ്റവാളിളെ വച്ച് ഒരു ഘോഷയാത്ര തന്നെയാണ് നടത്തിയത്.
നാഗ്പൂരിൽ നവരാത്രി ഉത്സവത്തിനിടെ സ്ഥാപിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹത്തെ അപമാനിച്ച ഒരാളെ പിടികൂടി വനിതാ പോലീസ് ഉദ്യോഗസ്ഥർ തെരുവുകളിലൂടെ നടത്തി. ദുർഗാ പന്തലിൽ സ്ഥാപിച്ചിരുന്ന വിഗ്രഹത്തോട് പ്രതി മോശമായി പെരുമാറിയതായി നാട്ടുകാർ ആരോപിച്ചു. പിന്നീട് പ്രദേശവാസികൾ ഗിട്ടിഖര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് കേസിൽ ഗിട്ടിഖദൻ പോലീസ് നടപടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് മാനവത നഗർ പ്രദേശത്തെ തെരുവുകളിലൂടെ നടത്തി. ഇയാൾക്കതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ പേര് സൂരജ് ഖോബ്രഗഡെ എന്നാണ്, ഇയാൾക്ക് നിരവധി പോലീസ് സ്റ്റേഷനുകളിൽ മുമ്പ് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒരു മണ്ഡൽ പ്രവർത്തകനെയും ഇയാൾ മാരകമായി ആക്രമിച്ചതായും പോലീസ് പറഞ്ഞു.
















