ന്യൂദൽഹി : ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ ഇന്ത്യൻ ഇതിഹാസ ബോക്സർ എം.സി. മേരി കോമിന്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം. വീട്ടിൽ അവർ ഇല്ലാതിരുന്നപ്പോഴാണ് മോഷണം നടന്നത്. മേഘാലയയിൽ സൊഹ്‌റയിൽ നടന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അവർ. അയൽക്കാരിൽ നിന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് മേരി കോം പറഞ്ഞു.
മോഷ്ടാക്കൾ ടിവിയും മറ്റ് വസ്തുക്കളും കൊണ്ടുപോയി. എന്നിരുന്നാലും മോഷ്ടിച്ച എല്ലാ വസ്തുക്കളുടെയും വിശദാംശങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. ദൽഹിയിൽ തിരിച്ചെത്തിയതിന് ശേഷമേ ഈ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും മേരി കോം പറഞ്ഞു.
“ഞാൻ വീട്ടിലില്ല. വീട്ടിലെത്തിയാൽ മാത്രമേ എന്റെ വീട്ടിൽ നിന്ന് മോഷ്ടാക്കൾ എന്താണ് മോഷ്ടിച്ചതെന്ന് എനിക്ക് കൃത്യമായി അറിയാൻ കഴിയൂ. ടിവിയും മറ്റ് വസ്തുക്കളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സെപ്റ്റംബർ 24 നാണ് ഈ സംഭവം നടന്നതെന്ന് എന്റെ അയൽക്കാർ എന്നോട് പറഞ്ഞു. ഫരീദാബാദിലെ എന്റെ വീട്ടിലാണ് ഇത് സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ഞാൻ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സംശയാസ്പദമായ ചില ആളുകൾ സാധനങ്ങൾ കൊണ്ടുപോകുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പോലീസ് ആറ് പ്രത്യേക ടീമുകൾ രൂപീകരിച്ചു.” – മോഷണത്തെക്കുറിച്ച് എഎൻഐയോട് സംസാരിച്ച മേരി കോം പറഞ്ഞു,















