Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 12:35 am IST
in India
വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കര്‍ണ്ണാടകയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സുപ്രീംകോടതി വിധി എത്ര ശരിയായിരുന്നു എന്ന രീതിയിലാണ് ചിലര്‍ ഈ വിധി പ്രചരിപ്പിക്കുന്നത്.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് മെയ് അഞ്ചിന് ഈ ധര്‍മ്മസ്ഥല കേസ് ആദ്യം പരിഗണിക്കുന്നത്. 1995 മുതല്‍ 2004 വരെയാണ് ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തതായി അവകാശപ്പെട്ടത്. പക്ഷെ സുപ്രീംകോടതി ബെഞ്ച് ഈ കേസ് തള്ളുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടത്തിയ കൃത്യത്തിന്റെ പേരില്‍ ഇപ്പോഴാണോ കോടതിയില്‍ വരുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ ബെഞ്ച് ശുചീകരണത്തൊഴിലാളിയുടെ പരാതി തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാര്‍ എത്ര ശരിയായാണ് ഈ കേസ് വിലയിരുത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.

ഈ പരാതിയില്‍ ഗൂഢാലോചന ഒളിഞ്ഞുകിടക്കുന്നതായി സുപ്രീംകോടതിയ്‌ക്ക് സംശയം തോന്നിയിരുന്നു. പരാതി നല്‍കാനുള്ള കാലതാമസം കാരണം കേസിന്റെ മെറിറ്റില്‍ സംശയം തോന്നിയ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അവിടെ കള്ളത്തെളിവായി കൊണ്ടുവന്ന തലയോട്ടി എടുത്തുവീശി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. എങ്കില്‍ ധര്‍മ്മസ്ഥല കേസ് ഒറ്റ ദിവസം കൊണ്ട് തന്നെ കത്തിപ്പടര്‍ന്നേനെ. പക്ഷെ ഈ ഗൂഢാലോചന നടന്നില്ല.

പിന്നീട് ജൂലായ് 11നാണ് ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി കര്‍ണ്ണാടകയിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി രഹസ്യമൊഴി നല്കിയത്. പക്ഷെ ഇദ്ദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ഒന്നില്‍നിന്നും കണ്ടെടുത്ത തലയോട്ടി എന്ന് പറഞ്ഞ് ഹാജരാക്കിയ തലയൊട്ടി പക്ഷെ പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. താന്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് കാട്ടി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ നിന്നും മാത്രം ഏതാനും എല്ലിന്‍ കഷണങ്ങള്‍ കിട്ടി. ഇതോടെ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിന്നയ്യയെ കൊണ്ടു നടന്ന ബെംഗളൂരുവിലെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ പിന്നീട് ചിന്നയയ്‌ക്ക് വേണ്ടി ഹാജരാവുകകൂടി ചെയ്യാതെ കേസില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ധര്‍മ്മസ്ഥല കേസില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ പൊളിഞ്ഞു. അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ അമ്മയായി ചമഞ്ഞ സുജാതാ ഭട്ട്, ധര്‍മ്മസ്ഥലയില്‍ ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ് ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മുന്‍പിലെ പ്ലോട്ട് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞ ലോറി ഉടമ മനാഫ്, ധര്‍മ്മസ്ഥലയുടെ ഗൂഢാലോചനയും നൂറുകണക്കിന് കൊലചെയ്യപ്പെട്ട സ്ത്രീകളുടെ കഥകളും നൂറുകണക്കിന് വീഡിയോകളായി പുറത്തുവിട്ട ദ ന്യൂസ് മിനിറ്റ് എന്ന വെബ് സൈറ്റ്…അങ്ങിനെ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു.

Tags: Supreme CourtDharmasthalaLorry udama ManafSujatha BhattMaskmanBV NagarathnaJustic Sathish Chandra Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

India

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.