കളമശ്ശേരി:രാത്രിയുടെ മറവിൽ ഒരു സംഘം SDPI ഗുണ്ടകൾ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കമ്പൗണ്ട് മതിൽ തകർത്തു കയറി. ഇവർ ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് അകത്ത് താമസമാക്കിയിരിക്കുന്നു , ആശ്രമത്തിലെ ഒരു ഭാഗത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും അവർക്ക് ചാപ്പലിലേക്ക് പോകുന്നതിനുള്ള ഗേറ്റിനു മുന്നിൽ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ CCTV ക്യാമറകളും തകർക്കുകയും ചെയ്തിരിക്കുന്നു. . സ്ഥലത്ത് ഭീഷണിയും അസഭ്യവർഷവും നടത്തിയതായി പരാതി ഉയർന്നു.
1980-ൽ മാർത്തോമാ ഭവൻ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം 2007-ൽ കോടതി വിധിയിലൂടെ ഉറപ്പിക്കപ്പെട്ടിരുന്നു. എങ്കിലും, 2010-ൽ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് മൂസാ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർ എത്തിയതായി റിപ്പോർട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതിൽ തകർത്തും വീടുകൾ സ്ഥാപിച്ചുമെന്നാരോപണം.
സംഭവത്തെക്കുറിച്ച് അതിരൂപത നേതൃത്വം, കൂരിയാ, KCBC, തലശ്ശേരി രൂപതാ മെത്രാൻ ജോസഫ് പാംബ്ലാനി എന്നിവർക്ക് വിവരം നൽകിയിരുന്നു. എന്നാൽ പൊതുസമൂഹത്തോടോ വിശ്വാസികളോടോ സംഭവം വെളിപ്പെടുത്താതെ കാര്യങ്ങൾ മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സ്ഥലം കയ്യേറിയ സംഭവത്തിൽ മാർത്തോമാ ഭവൻ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും, അവരെ ഒഴിപ്പിക്കാനോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനോ പോലീസിൽ നിന്നു നടപടി ഉണ്ടായിട്ടില്ലെന്ന് പറയുന്നു.
ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പോലും മതപീഡനമായി വാർത്ത ചെയ്യുന്ന സംസ്ഥാന മാധ്യമങ്ങൾ, കേരളത്തിലെ ഈ ഗുരുതരമായ അതിക്രമത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാതിരുന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പശ്ചാത്തലം:മാർത്തോമാ ഭവൻ സ്ഥിതി ചെയ്യുന്ന കൈപ്പടം പ്രദേശം എറണാകുളം ജില്ലയിലെ കളമശ്ശേരി HMT കോളനിക്ക് സമീപമാണ്. കേരള കത്തോലിക്കാ സഭയുടെയും സീറോ മലബാർ സഭയുടെയും ആസ്ഥാനം നിലനിൽക്കുന്ന കേന്ദ്രത്തിൽ നിന്നും നാലര കിലോമീറ്റർ മാത്രം അകലെയാണ് ഈ ഭൂമി.
















